ഒഴുക്കിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ മരിച്ചു
ഒഴുക്കിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ മരിച്ചു
Sunday, July 21, 2024 1:16 AM IST
അഗളി: അട്ടപ്പാടി വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ മരിച്ചു. മേലെ ഭൂതയാറിൽ എടവാണി ഊരിലെ ചാത്തൻ വെള്ളി ദമ്പതികളുടെ മകൻ പോലീസ് ഉദ്യോഗസ്ഥനായ മുരുകൻ(28), മേലെ ഭൂതയാറിൽ കാടൻ മകൻ കാക്ക എന്ന കൃഷ്ണൻ(50) എന്നിവരാണ് മരിച്ചത്. 16ന് രാത്രി എട്ടിനു ശേഷമാണ് ഇവർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

മുരുകൻ വൈകുന്നേരം ആറിന് അഗളി സ്റ്റേഷനിൽനിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. അരളികോണത്തു നിന്ന് ഇടവാണിയിൽ എത്താൻ വരഗാർ പുഴ അഞ്ചുതവണ മുറിച്ചുകടക്കേണ്ടതുണ്ട്.

ശക്തമായ മഴ നിലനിന്നിരുന്നതിനാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചിരുന്നു. താഴെ ഭൂതിയാറിലെ വെള്ളി എന്നയാളും ഇവരോടൊപ്പം ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വെള്ളി താഴെ ഭൂതയാർ ഊരിലേക്ക് പോയി.

തുടർന്ന് മുരുകനും കൃഷ്ണനും പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിപ്പെട്ടുവെന്നാണ് നിഗമനം.

സ്വർണ്ണഗദ്ദ ഊരിനു സമീപം ചെമ്പവട്ടക്കാട് ഭാഗത്ത് വരഗാർ പുഴയിൽ ഇന്നലെ രാവിലെ 10ന് കൃഷ്ണന്‍റെ മൃതദേഹവും 300 മീറ്റർ മുകളിലായി രാവിലെ 11ന് മുരുകന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മുരുകൻ അഗളി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.