ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികളെ രക്ഷപ്പെടുത്തി
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട  രണ്ടു വിദ്യാർഥികളെ രക്ഷപ്പെടുത്തി
Sunday, July 21, 2024 1:16 AM IST
ചിറ്റൂർ: ആലാംകടവ് പുഴയിൽ അകപ്പെട്ട രണ്ടു വിദ്യാർഥികളെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പെരുമാട്ടി പോത്തനായ്ക്കൻചള്ള അനിൽകുമാറിന്‍റെ മകൻ അഭിനവ് കൃഷ്ണ (13), അച്യുതന്‍റെ മകൻ അജി (15) എന്നിവരാണ് പുഴയുടെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കിൽപെട്ടത്.

ഇവർക്കൊപ്പമുണ്ടായിരുന്ന സുനിൽ (14) എന്ന കുട്ടി നീന്തി കരയ്ക്കുകയറി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പുഴയുടെ സമീപത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് പുഴയിൽ വീണത് എടുക്കാൻ കുട്ടികൾ ഇറങ്ങുകയായിരുന്നു.

അപകടമറിഞ്ഞ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. പോലീസും ചിറ്റൂർ ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി.


സ്കൂബാ ടീമും സംഭവസ്ഥലത്തെത്തി. ഇതിനിടെ സതീഷ്, സുകേഷ് എന്നീ യുവാക്കൾ അപകടത്തിൽപെട്ട വിദ്യാർഥികൾക്കു സമീപമെത്തി ഇരുവരെയും സംരക്ഷിച്ചു നിർത്തി.

കരയിൽനിന്നു നൂറുമീറ്ററിലധികം അകലത്തിലാണ് കുട്ടികൾ ഉണ്ടായിരുന്നത്. പിന്നീട് ഫയർഫോഴ്സ് ഗോവണി വച്ച് ഇരുവരെയും കരയ്ക്കെത്തിച്ചു.

കുട്ടികളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്നു കണ്ടെത്തി വീട്ടിലേക്കു വിട്ടു.

കഴിഞ്ഞയാഴ്ച ഇതേസ്ഥലത്ത് ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ട് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.