ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Sunday, July 21, 2024 1:16 AM IST
ആലുവ: ബിരുദ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എടയപ്പുറം എവറെസ്റ്റ് ലൈനിൽ താമസിക്കുന്ന തൃശൂർ സ്വദേശികളായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ നാസറിന്‍റെയും സെയിൽ ടാക്സ് ഉദ്യോഗസ്ഥ ഐഷയുടെയും ഏക മകൻ അനീഷ് (18) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോൾ അനീഷിന്‍റെ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

ബാത്ത് റൂമിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. സംശയം തോന്നിയ മാതാപിതാക്കൾ 15 മിനിറ്റ് കഴിഞ്ഞ് വാതിൽ ചവിട്ടി തുറന്നപ്പോൾ അനീഷിനെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


എടത്തല അൽ അമീൻ കോളജിലെ ഒന്നാം വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. അമിതമായ മൊബൈൽ ഫോണ്‍ ഗെയിം കളിയാണ് അനീഷിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണു സൂചന.

ഇന്‍റർനെറ്റ് കണക്‌ഷൻ ലഭിക്കാതിരിക്കുന്പോഴെല്ലാം അസ്വസ്ഥത പ്രകടിപ്പിക്കുന്നതും പതിവായിരുന്നു. തൃശൂർ സ്വദേശികളായ കുടുംബം ജോലിസംബന്ധമായാണ് എടയപ്പുറത്ത് സ്ഥിരതാമസമാക്കിയത്.

മൃതദേഹം ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കഴിഞ്ഞ 12ന് നെടുവന്നൂരിൽ പത്താം ക്ലാസ് വിദ്യാർഥിയായ വടക്കുഞ്ചേരി വീട്ടിൽ അഗ്നൽ ജെയ്മി മൊബൈൽ ഗെയിമിന്‍റെ ഭാഗമായുള്ള ടാസ്ക് അനുകരിച്ച് തൂങ്ങി മരിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.