ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക്
ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക്
Sunday, July 21, 2024 1:16 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവര്‍ഷ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയ്ക്ക് സമ്മാനിക്കും.

സാഹിത്യ സാംസ്‌കാരിക മേഖലകള്‍ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.

മലയാളത്തിലും ഇംഗ്ലീഷിലുമായി 237 ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ ഹിന്ദി, കന്നഡ, കൊങ്ങിണി, തെലുങ്ക്, ഒറിയ, ആസാമി, ബംഗാളി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.


നാളെ രാവിലെ 11 ന് തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുരസ്‌കാര സമര്‍പ്പണം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.