കേന്ദ്ര ബജറ്റിൽ 24,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രതീക്ഷിച്ച് കേരളം
കേന്ദ്ര ബജറ്റിൽ 24,000 കോടിയുടെ  പ്രത്യേക പാക്കേജ് പ്രതീക്ഷിച്ച് കേരളം
Sunday, July 21, 2024 1:16 AM IST
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ 24,000 കോടിയുടെ പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുമായി സംസ്ഥാന സർക്കാർ. ബജറ്റിന് മുന്നോടിയായി നടന്ന ചർച്ചയിൽ രേഖാമൂലം ആവശ്യം ഉന്നയിച്ച കേരളത്തിനു തുക ലഭിക്കുമെന്നാണു വിശ്വാസം. 23നു നടക്കുന്ന മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ കേരളത്തിന് അർഹതപ്പെട്ടതിന്‍റെ ഒരു വിഹിതമെങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെയും തുറമുഖ മേഖലയുടെയും വികസനത്തിന് കേന്ദ്ര ബജറ്റിൽ 5,000 കോടി രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പാത വികസിപ്പിക്കുന്നതിനായി ഭൂമി എടുത്ത ഇനത്തിൽ ചെലവായ തുകയുടെ നാലിൽ ഒന്ന് കേരളം കൊടുക്കേണ്ടി വന്നു. 6000 കോടിയാണ് നൽകിയത്.

മറ്റു സംസ്ഥാനങ്ങൾക്കൊന്നും ഇതുപോലെ ചെലവ് വന്നിട്ടില്ല. മൂലധനനിക്ഷേപ പദ്ധതികൾക്ക് കേരളം ആവശ്യപ്പെട്ട പണം ഇനിയും അനുവദിച്ചിട്ടില്ല. ബ്രാൻഡിംഗിന്‍റെ പേര് പറഞ്ഞായിരുന്നു ഇത് നിഷേധിച്ചത്.

എൻഎച്ച്എം, അങ്കണവാടി, ആശ, സാമൂഹികക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിൽ സംസ്ഥാനം ഇതിനോടകം ചെലവഴിച്ച 3,000 കോടി കേന്ദ്രം നൽകാനുണ്ട്. പത്താം ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്‍റെ വരുമാനത്തിൽ വലിയ കുറവുണ്ടായി.

ജിഎസ്ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും റവന്യൂ കമ്മി ഗ്രാന്‍റ് അവസാനിക്കുന്നതും കടം എടുക്കുന്നത് വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ സാന്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ബജറ്റുകളെക്കാൾ വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കേന്ദ്ര ബജറ്റ് എന്നാണു പ്രതീക്ഷിക്കുന്നതെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

പലമേഖലകളിലും തിരിച്ചടി നേരിട്ട ശേഷമുള്ള സഖ്യസർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. സ്വാഭാവികമായും കുറച്ചു കൂടി യാഥാർഥ്യബോധത്തോടെയുള്ള ജനക്ഷേമ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


കിഫ്ബിയുടെ യും പെൻഷൻ കന്പനിയുടെയും പേരിൽ ഈ വർഷവും 4500 കോടിയോളം രൂപ വെട്ടിക്കുറച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുറച്ച പണമാണ് ഇപ്പോൾ പാക്കേജായി കേരളം ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ:

• റബറിന്‍റെ താങ്ങുവില 250 രൂപയാക്കണം.

• കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ 3.5 % ആയി ഉയർത്തണം

• ഉപാധിരഹിത കടമെടുപ്പ് അനുവദിക്കണം.

•കിഫ്ബി, പെൻഷൻ കന്പനി എന്നിവ മുൻവർഷങ്ങളിലെടുത്ത വായ്പ ഈ വർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.

• ജിഎസ്ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണം.

• കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കി ഉയർത്തണം.

• ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപാരികളുടെ കമീഷനും വർധിപ്പിക്കണം.

• ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം.

• ക്ഷേമ പെൻഷൻ തുകകൾ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവ ഉയർത്തണം.

• സ്ക്രാപ് പോളിസിയുടെ ഭാഗമായി പൊളിക്കേണ്ടിവരുന്ന വാഹനങ്ങൾക്ക് പകരം വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സഹായം അനുവദിക്കണം.

• എയിംസ്, കണ്ണൂർ ഇന്‍റർനാഷനൽ ആയുർവേദ റിസർച് ഇൻസ്റ്റി റ്റ്യൂട്ട് തുടങ്ങിയവ ബജറ്റിൽ പ്രഖ്യാപിക്കണം.

• കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമാണത്തിന് ധനസഹായം പ്രഖ്യാപിക്കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.