എംഎല്‍എസ് നിയന്ത്രണം ഫലം കണ്ടു; കിളിമീന്‍ ഉത്പാദനം കൂടിയെന്നു പഠനം
എംഎല്‍എസ് നിയന്ത്രണം ഫലം കണ്ടു; കിളിമീന്‍ ഉത്പാദനം കൂടിയെന്നു പഠനം
Sunday, July 21, 2024 1:16 AM IST
കൊച്ചി: ചെറുമീന്‍ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗല്‍ സൈസ്(എംഎല്‍എസ്) നിയന്ത്രണം നടപ്പാക്കിയതിനുശേഷം കിളിമീന്‍ ഉത്പാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആര്‍ഐ) പഠനം.

ചെറുമീന്‍പിടിത്തത്തിന് ഏറ്റവും കൂടുതല്‍ വിധേയമായ മത്സ്യയിനമാണ് കിളിമീന്‍. നിരോധനത്തിനുശേഷം കിളിമീനുകളുടെ പ്രജനനത്തിലും ലഭ്യതയിലും വര്‍ധനവുണ്ടായി. വലയുടെ കണ്ണിവലിപ്പനിയന്ത്രണം കര്‍ശനമായി പാലിക്കുന്നത് കുറേക്കൂടി ഫലപ്രദമാകുമെന്നും സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.

കിളിമീന്‍, ചാള, കൂന്തല്‍, അരണമീന്‍, കറൂപ്പ് എന്നിവയുടെ ചെറു മത്സ്യബന്ധനത്തിലൂടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 1,777 കോടി രൂപയുടെ നഷ്‌ടമുണ്ടായതായാണു കണക്കാക്കുന്നത്. ഇത്തരത്തിൽ ഈ അഞ്ച് മത്സ്യ ഇനങ്ങളുടെ ശരാശരി വാര്‍ഷിക നഷ്‌ടം 216 കോടി രൂപയാണെന്നും പഠനം വിലയിരുത്തുന്നു.


‘കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും’ എന്ന വിഷയത്തില്‍ സിഎംഎഫ്ആര്‍ഐയില്‍ സംഘടിപ്പിച്ച ഗുണഭോക്തൃ ശില്പശാലയിലാണ് പഠനം അവതരിപ്പിച്ചത്. മറൈന്‍ ബയോ ഡൈവേഴ്‌സിറ്റി ആൻഡ് എണ്‍വയോൺമെന്‍റ് മാനേജ്‌മെന്‍റ് വിഭാഗം മേധാവി ഡോ. ഗ്രിന്‍സന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഗവേഷണഫലങ്ങള്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടി.എം. നജ്മുദീന്‍ അവതരിപ്പിച്ചു. ഡോ. ശോഭ ജോ കിഴക്കൂടന്‍, ഡോ. എ.പി. ദിനേശ്ബാബു, ഡോ. വി.വി.ആര്‍. സുരേഷ്, ഡോ. ആര്‍. വിദ്യ, ഡോ. ലിവി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.