എൻഡിഎ വിപുലീകരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് തൃശൂരിൽ നേതൃയോഗം
എൻഡിഎ വിപുലീകരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ്  തൃശൂരിൽ നേതൃയോഗം
Saturday, July 20, 2024 2:12 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി താമര വിരിയിച്ചതിന്‍റെ ആഹ്ലാദവും ആവേശവും പങ്കിട്ട് തൃശൂരിൽ ചേർന്ന എൻഡിഎ നേതൃയോഗം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാനുള്ള തന്ത്രങ്ങൾ യോഗത്തിൽ ആവിഷ്കരിച്ചു.

ദേശീയ ജനാധിപത്യ മുന്നണിയുടെ സംസ്ഥാനതല നേതൃയോഗമാണ് തൃശൂരിൽ നടന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലായിരുന്നു യോഗം. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു എൻഡിഎ നേതൃയോഗത്തിലെ പ്രധാന അജൻഡ. കേരളത്തിൽ ബിജെപി നേതൃത്വംകൊടുക്കുന്ന എൻഡിഎ സഖ്യം എല്ലായിടത്തും നില മെച്ചപ്പെടുത്തിയെന്ന പൊതു വിലയിരുത്തലാണു യോഗത്തിൽ ഉണ്ടായത്. പലയിടത്തും ഒന്നുകൂടി ശ്രമിച്ചിരുന്നുവെങ്കിൽ ഇതിലും മെച്ചപ്പെട്ട മാർജിൻ നേടാനാകുമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പല പഞ്ചായത്തുകളിലും ബിജെപി നടത്തിയ മുന്നേറ്റം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നേട്ടമാക്കണമെന്നും പരമാവധി വോട്ടർമാരെ ചേർക്കണമെന്നും ഇപ്പോൾത്തന്നെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.


മുന്നണി വിപുലീകരണം സംബന്ധിച്ച ചർച്ചകളും യോഗത്തിലുണ്ടായി. കേരളത്തിലെ പ്രമുഖ പാർട്ടികളിലെ പലരും എൻഡിഎ മുന്നണിയിലേക്കു ചേരാൻ താത്പര്യപ്പെടുന്നുണ്ടെന്നും ഇത് ഫലപ്രദമായി വിനിയോഗിച്ച് പരസ്യമായെല്ലെങ്കിൽപ്പോലും അവരുടെ പിന്തുണ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഉറപ്പാക്കണമെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മഴക്കാലക്കെടുതികളോടുള്ള സർക്കാരിന്‍റെ അനാസ്ഥയ്ക്കെതിരേ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു.

അന്യസംസ്ഥാനക്കാരെ തൊഴിൽമേഖലയിൽനിന്ന് ആട്ടിയോടിക്കുന്ന കർണാടക സർക്കാരിനെതിരേ ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി യോഗത്തിനുശേഷം കെ. സുരേന്ദ്രൻ അറിയിച്ചു. ഈ മാസം 24നു തിരുവനന്തപുരത്ത് എൻഡിഎ പ്രക്ഷോഭം സംഘടിപ്പിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.