വിദേശ സഹകരണത്തിന് ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു ചുമതല നൽകി
വിദേശ സഹകരണത്തിന് ഐഎഎസ്  ഉദ്യോഗസ്ഥയ്ക്കു ചുമതല നൽകി
Saturday, July 20, 2024 2:12 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: നേരിട്ടുള്ള വിദേശ സഹകരണത്തിനൊരുങ്ങി കേരളം. വിദേശ സഹകരണത്തിന് ഐഎഎഎസ് ഉദ്യോഗസ്ഥയ്ക്ക് ചുമതല നൽകുകയും വിദേശ രാജ്യങ്ങളുമായുള്ള ഏകോപനത്തിനു പ്രത്യേക ഡിവിഷൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങുകയും ചെയ്തു.

വിദേശ സഹകരണത്തിന്‍റെ അധികച്ചുമതല തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി കെ. വാസുകിക്കു നൽകി ഉത്തരവിറക്കി. ഇതു കൂടാതെയാണ് വിദേശരാജ്യങ്ങളുമായുള്ള ഏകോപനത്തിന് പ്രത്യേക ഡിവിഷൻ രൂപീകരിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഒരുങ്ങുന്നതും.

എന്നാൽ, വിദേശകാര്യ ബന്ധം അടക്കമുള്ള വിഷയങ്ങൾ ഭരണഘടനയിലെ കേന്ദ്ര പട്ടികയിൽ മാത്രം ഉൾപ്പെടുന്നതിനാൽ സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളിൽ നിയമ നിർമാണം നടത്താനോ ഉത്തരവിറക്കാനോ അധികാരമില്ലെന്ന വാദവുമുണ്ട്. ഗവർണർക്കു വേണ്ടി സംസ്ഥാന പൊതുഭരണ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് എല്ലാ മാസവും രണ്ടും മൂന്നും വിദേശരാജ്യങ്ങളുടെ അംബാസഡർമാർ അടക്കമുള്ള പ്രതിനിധികൾ സന്ദർശനത്തിന് എത്തുന്നുണ്ട്. ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള മേഖലകളിൽ വാണിജ്യ-വ്യാപാര ബന്ധങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുക, തുടർ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുക തുടങ്ങിയവയ്ക്കാണ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്തരം ചുമതല നൽകിയതെന്നാണ് ഉന്നതർ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നീക്കങ്ങൾ നടത്തിയത്.

വിദേശ രാജ്യങ്ങളുമായുള്ള ഏതുതരം വ്യാപാരത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടണമെന്ന ചട്ടമുണ്ട്. അനുമതി ലഭിച്ച ശേഷം മാത്രമേ തുടർ നടപടിയും സാധ്യമാകൂ.


വിദേശ സഹകരണത്തിനായി നിയോഗിച്ച ഡോ. കെ. വാസുകിയെ സംസ്ഥാനത്തെ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് സഹായിക്കണമെന്നും നിർദേശിക്കുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയം, എംബസികൾ, വിദേശ മിഷനുകൾ തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വാസുകിയെ ഡൽഹി റസിഡന്‍റ് കമ്മീഷണർ സഹായിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

വിദേശ രാജ്യങ്ങൾ, വിദേശകാര്യം, പ്രതിരോധം, അന്താരാഷ്‌ട്ര വ്യാപാരം, ബാങ്കിംഗ്, കറൻസി, ആദായനികുതി, തെരഞ്ഞെടുപ്പ് തുടങ്ങിയ 97 വിഷയങ്ങൾ പൂർണമായും കേന്ദ്ര പട്ടികയിൽ പെടുന്നതാണ്. ഇവയിലൊന്നും സംസ്ഥാനത്തിന് ഒരു അധികാരവുമില്ല. സംയുക്ത പട്ടികയിൽ (കണ്‍കറന്‍റ് ലിസ്റ്റ്) പെടുന്ന വിഷയങ്ങളിൽ മാത്രമേ സംസ്ഥാനത്തിന് ഇടപെടാൻ കഴിയൂവെന്നാണ് ഭരണഘടനാ വിദഗ്ധർ പറയുന്നത്.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോർക്ക വകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ട്. നേരത്തേ, നോർക്ക സെക്രട്ടറിയായിരുന്ന സുമൻ ബില്ലയ്ക്ക് വിദേശ രാജ്യങ്ങളുമായുള്ള സഹകരണത്തിനു ചുമതല നൽകിയെങ്കിലും കേന്ദ്രപട്ടികയിൽ പെടുന്ന വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല.

വിദേശ സഹകരണത്തിന് വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ ഡൽഹി കേന്ദ്രമാക്കി സംസ്ഥാന സർക്കാർ നേരത്തേ നിയമിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ അദ്ദേഹം നിർവഹിച്ചിരുന്നു.

അമേരിക്ക, ബ്രിട്ടൻ, ക്യൂബ, നോർവേ, ഫിൻലാൻഡ്, നെതർലൻഡ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബഹ്റിൻ, യുഎഇ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങൾ മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.