ലോപ്പസിന്‍റെ കൃഷിയിടം ഉഴുതുമറിച്ച് കാട്ടാനക്കൂട്ടം
ലോപ്പസിന്‍റെ കൃഷിയിടം  ഉഴുതുമറിച്ച് കാട്ടാനക്കൂട്ടം
Saturday, July 20, 2024 2:12 AM IST
മാലോം (കാസർഗോഡ്): മാലോം വലിയപുഞ്ചയിലെ കാപ്പിൽ ലോപ്പസിന് ഒറ്റ രാത്രികൊണ്ട് കാട്ടാനക്കൂട്ടം വരുത്തിയത് പത്തുലക്ഷം രൂപയുടെ നഷ്ടം. മികച്ച കർഷകനുള്ള ബളാൽ പഞ്ചായത്തുതല അവാർഡ് നേടിയ ലോപ്പസിന്‍റെ എട്ടേക്കറോളം വരുന്ന കൃഷിസ്ഥലമാണു വ്യാഴാഴ്ച രാത്രി കാട്ടാനക്കൂട്ടം ഉഴുതുമറിച്ചത്.

കായ്ച്ചുതുടങ്ങിയ നൂറുകണക്കിനു കവുങ്ങുകൾ, തെങ്ങുകൾ, വാഴകൾ ഇവയൊന്നും ആനക്കൂട്ടം ബാക്കിവച്ചില്ല. കുത്തനെ ചെരിവുള്ള പ്രദേശമാണിത്. ഇവിടെ മണ്ണ് ഒലിച്ചുപോകാതിരിക്കാനായി നിർമിച്ച കയ്യാലകളും ആനക്കൂട്ടം നശിപ്പിച്ചു. അഞ്ചു ലക്ഷത്തോളം രൂപമുടക്കിയാണു ലോപ്പസ് കയ്യാല നിർമിച്ചത്.

ബാങ്കിൽനിന്നു വായ്പയെടുത്താണു കൃഷി ചെയ്യുന്നത്. സമീപവാസികളായ പൂക്കളം സജി, മാത്യു അങ്ങാടിക്കൽ, ജോസ് കാപ്പിൽ, രത്നാകരൻ എന്നിവരുടെ കൃഷിവിളകളും ആനക്കൂട്ടം നശിപ്പിച്ചു.

കാട്ടാനഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ ആറുവർഷം മുന്പ് ഇവിടുത്തെ വീട് ഉപേക്ഷിച്ച് ലോപ്പസ് രണ്ടു കിലോമീറ്റർ അകലെയുള്ള താഴെപുഞ്ചയിലാണു താമസിക്കുന്നത്. മുന്പും ഇവിടെ കാട്ടാന ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്ര വലിയ നാശനഷ്ടമുണ്ടാക്കുന്നത് ആദ്യമായാണ്.


ലോപ്പസ് ഉപേക്ഷിച്ച വീടിനു മുറ്റത്തുകൂടിയാണു വ്യാഴാഴ്ച കാട്ടാനക്കൂട്ടം കടന്നുപോയത്. രണ്ടാഴ്ചയ്ക്കിടെ ബളാല്‍ പഞ്ചായത്തില്‍ മാത്രം അന്പതോളം കര്‍ഷകരുടെ കൃഷിയിടങ്ങളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് ബന്തമല, കമ്മാടി, അത്തിയടുക്കം, ഒട്ടേമാളം, മഞ്ചുച്ചാല്‍ എന്നീ പ്രദേശങ്ങളും കാട്ടാനഭീതിയിലാണ്. സമീപ പഞ്ചായത്തായ പനത്തടിയിലും കാട്ടാന ആക്രമണം രൂക്ഷമാണ്.

വനംവകുപ്പ് വെറും കാഴ്ചക്കാരാ‍യി മാത്രം നിൽക്കുന്പോൾ കാട്ടാനകൾ മലയോര ടൗണുകളിലെത്തുന്ന കാലം വിദൂരമല്ലെന്ന ആശങ്കയിലാണ് ജനങ്ങൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.