പഠനങ്ങൾ നടത്താതെ തീരദേശ ഹൈവേ പദ്ധതി നടപ്പാക്കരുതെന്നു പ്രതിപക്ഷ നേതാവ്
പഠനങ്ങൾ നടത്താതെ തീരദേശ ഹൈവേ പദ്ധതി  നടപ്പാക്കരുതെന്നു പ്രതിപക്ഷ നേതാവ്
Saturday, July 20, 2024 2:12 AM IST
തിരുവനന്തപുരം: വിശദപഠന റിപ്പോർട്ടോ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങളോ നടത്താത്ത തീരദേശ ഹൈവേ പദ്ധതി സംസ്ഥാനത്തു നടപ്പാക്കരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചു പഠിക്കാതെയാണ് മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയും ഉപജീവനവും ഇല്ലാതാക്കുന്ന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നു തീരദേശ ഹൈവേ സംബന്ധിച്ച് പഠിക്കാൻ യുഡിഎഫ് നിയോഗിച്ച ഷിബു ബേബിജോണ്‍ കണ്‍വീനറും ടി.എൻ. പ്രതാപൻ, എം. വിൻസെന്‍റ് എംഎൽഎ, അബ്ദുറഹ്മാൻ രണ്ടത്താണി, മോൻസ് ജോസഫ് എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ, സി.പി ജോണ്‍, ജി. ദേവരാജൻ, എ.എൻ. രാജൻ ബാബു, സലിം പി. തോമസ് എന്നിവർ അംഗങ്ങളുമായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

വിശദ പഠനറിപ്പോർട്ട് ഇല്ലാതെയാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ നടന്നിട്ടില്ല. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന എൻഎച്ച് 66 പല സ്ഥലങ്ങളിലും തീരപ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്.

തീരപ്രദേശത്തുനിന്ന് 50 മീറ്റർ മുതൽ 15 കിലോമീറ്റർ വരെ ദൂരത്തിലാണ് എൻഎച്ച് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ടൂറിസം വികസനത്തിന്‍റെ പേരിലുള്ള തീരദേശ ഹൈവേ എന്നത് അനിവാര്യമായ പദ്ധതിയല്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. എന്നാൽ, തീരദേശപാതയുടെ പേരിൽ ഇനിയൊരു കുടിയൊഴിപ്പിക്കൽ നടന്നാൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള ഭൂമി പോലും കേരളത്തിൽ ലഭ്യമല്ല.

കേരളത്തിലെ 590 കിലോ മീറ്റർ തീരദേശത്ത് 63 ശതമാനം പ്രദേശങ്ങളും ഹൈ റിസ്ക് ഏരിയയാണ്. 700 ഹെക്ടർ സ്ഥലമാണ് തീരശോഷണത്തിലൂടെ നഷ്ടമായത്. കാറ്റെടുത്തും കടലെടുത്തും നിരവധി ജീവിതങ്ങൾ പോയ സ്ഥലത്താണ് തീരദേശ ഹൈവേ കൊണ്ടുവന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.


ഭാരമേറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ നിർമിക്കുന്ന ആഴമേറിയ സബ് സ്ട്രച്ചറുകൾ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തും. ഫറൂക്കിൽനിന്നു മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ പരപ്പനങ്ങാടി, തിരൂർ, താനൂർ, ചമ്രവട്ടം പാലം വഴി കുറ്റിപ്പുറത്തേക്ക് നിലവിൽ റോഡുണ്ട്. താനൂരിൽ ഈ റോഡും തീരവും തമ്മിലുള്ള അകലം 1.5 കിലോമീറ്റർ മാത്രമാണ്. ഈ ദൂരത്തിനുള്ളിൽ കനോലി കനാലുമുണ്ട്.

2013ൽ നടപ്പാക്കിയ റൈറ്റ് ടു ഫെയർ കോന്പൻസേഷൻ ആക്‌ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ഉത്തരവാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭൂമിയുടെയും വീടിന്‍റെയും വിലനിർണയം അതിനു ബാധകമല്ലെന്നുമുണ്ട്. സെക്ഷൻ 108 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്‍റെ മറവിലാണ് ഈ ദുരൂഹ നടപടി.

നിലവിലെ സർക്കാർ ഉത്തരവ് മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ്. കുടിയിറക്കപ്പെടുന്നവർക്ക് 600 ചതുരശ്ര അടിയുള്ള ഫ്ളാറ്റോ 13 ലക്ഷം രൂപയോ നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഇതൊന്നും റൈറ്റ് ടു ഫെയർ കോന്പൻസേഷൻ ആക്‌ടിന്‍റെ പരിധിയിൽ വരുന്നതല്ല. റൈറ്റ് ടു ഫെയർ കോന്പൻസേഷൻ ആക്‌ട് പ്രകാരം ഭൂമി ഏറ്റെടുത്തതുകൊണ്ടാണ് ദേശീയപാതയ്ക്കുവേണ്ടി ഭൂമി നൽകിയവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരത്തുക കിട്ടിയത്.

ഈ നഷ്ടപരിഹാരത്തിന്‍റെ മൂന്നിലൊന്നു തുക പോലും നൽകാതെയാണ് തീരദേശവാസികളുടെ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളോടുള്ള അന്യായമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.