തീരദേശത്തു വേണ്ടത് നിലവിലുള്ള ദേശീയപാതയുമായുള്ള കണക്‌ടിവിറ്റിയെന്നു ഷിബു ബേബിജോണ്‍
തീരദേശത്തു വേണ്ടത്  നിലവിലുള്ള ദേശീയപാതയുമായുള്ള  കണക്‌ടിവിറ്റിയെന്നു ഷിബു ബേബിജോണ്‍
Saturday, July 20, 2024 2:12 AM IST
തിരുവനന്തപുരം: നിലവിലുള്ള ദേശീയപാതയുമായുള്ള കണക്ടിവിറ്റിയാണ് തീരദേശത്ത് വേണ്ടതെന്നു തീരദേശ ഹൈവേയേക്കുറിച്ചു പഠിച്ച യുഡിഎഫ് വിദഗ്ധ സമിതിയുടെ അധ്യക്ഷനും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബിജോണ്‍.

മൂന്നു പതിറ്റാണ്ടായി കോടികൾ ചെലവഴിച്ചിട്ടും പൂർത്തിയാകാത്ത ദേശീയ ജലപാത പൂർത്തിയാക്കിയാൽ ചരക്ക് നീക്കം ഉൾപ്പെടെ ചെലവുകുറഞ്ഞ രീതിയിൽ നടത്താം. തീരദേശ ഹൈവേക്കല്ല, തീരപ്രദേശത്തെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. കടൽഭിത്തി കെട്ടാത്തതിനെ തുടർന്നുണ്ടാകുന്ന തീരശോഷണം കേരളത്തിൽ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ മതിയായ പഠനം നടത്താതെ തീരദേശ ഹൈവേയുമായി സർക്കാർ മുന്നോട്ടു പോകരുത്.

ഡിപിആർ പോലും ഇല്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുപ്പ് നടത്തുന്നത് എന്ത് വികസനമാണെന്നും ഷിബു ബേബിജോണ്‍ ചോദിച്ചു. ദേശീയപാത യാഥാർഥ്യമാകാതിരുന്ന കാലത്താണ് തീരദേശ ഹൈവേയും ഹിൽ ഹൈവേയും പ്രഖ്യാപിച്ചത്.


എന്നാൽ, ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാത തീരദേശ ഹൈവേക്ക് തുല്യമാണ്. അതിനാൽ പുതിയൊരു ഹൈവേയുടെ ആവശ്യമില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശത്തുകൂടി ഇനിയുമൊരു ഹൈവേ സാധ്യമല്ല.

തീര സംരക്ഷണമാണ് അടിയന്തരമായി മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഇന്ധനത്തിന്‍റെ വിലവർധനവ് ഉൾപ്പെടെയുള്ളവ പരിഹരിക്കണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. ദേശീയ ജലപാത പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്നു സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.