കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് കഠിനതടവും പിഴയും
കൈക്കൂലി:  മുൻ വില്ലേജ്  ഓഫീസർക്ക്  കഠിനതടവും പിഴയും
Saturday, July 20, 2024 2:12 AM IST
തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യാൻ ഭൂ ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ പത്തനംതിട്ട വടശേരിക്കര മുൻ വില്ലേജ് ഓഫീസറെ കോടതി മൂന്നു വർഷം കഠിന തടവിനും 15,000 രൂപ പിഴക്കും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജ കുമാരയാണ് മുൻ വില്ലേജ് ഓഫീസർ ഇ.വി. സോമനെ ശിക്ഷിച്ചത്.

പത്തനംതിട്ട സ്വദേശി ബഷീർ മുഹമ്മദ് തന്‍റെ മകളായ ഷിബിക്ക് ഇഷ്ടദാനമായി 1.25 ഏക്കർ വസ്തു നൽകി. ഈ വസ്തു പട്ടയം പിടിച്ച് പോക്കുവരവ് ചെയ്യാൻ ബഷീർ 2010 ഒക്ടോബർ 18ന് അപേക്ഷ നൽകി. ഏഴ് തവണ വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിട്ടും പോക്കുവരവ് ചെയ്ത് കിട്ടിയില്ല.

ഫയലുകൾ റാന്നി താലൂക്ക് ഓഫീസിൽ എത്തിച്ചതിന് 1,000 രൂപ ചെലവായെന്നും അത് നൽകിയാൽ മാത്രമേ പോക്കുവരവ് ചെയ്യുകയുള്ളൂ എന്നും പ്രതി ബഷീറിനോട് പറഞ്ഞു. ബഷീർ ഇക്കാര്യം വിജിലൻസിനെ അറിയിച്ച് വിജിലൻസ് കൈമാറിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുമായി 2011 ജനുവരി ഏഴിന് വില്ലേജ് ഓഫീസിൽ എത്തി പ്രതിക്ക് നൽകി.


വിജിലൻസ് പിടിയിലാകുമെന്ന് ബോധ്യമായ പ്രതി നോട്ടുകൾ തറയിലേക്ക് വലിച്ചെറിയുകയും കൈ വെള്ളത്തിൽ മുക്കാൻ വിസമ്മതിക്കുകയും ചെയ്തു. ആകെ ഏഴ് മാസമാണ് സോമൻ വടശേരിക്കര വില്ലേജ് ഓഫീസറായിരുന്നത്. പിന്നീട് ഇയാൾ ഡെപ്യൂട്ടി തഹസീൽദാറായി ജോലിയിൽനിന്ന് വിരമിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.