മണ്ണിടിഞ്ഞത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ക്കു മുകളില്‍
മണ്ണിടിഞ്ഞത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ക്കു മുകളില്‍
Saturday, July 20, 2024 1:19 AM IST
കോഴിക്കോട്: എത്ര തിരക്കാണെങ്കിലും ഒരുതവണയെങ്കിലും അര്‍ജുനേട്ടന്‍ വീട്ടിലേക്ക് വിളിക്കുന്നതാ... കഴിഞ്ഞ നാലു ദിവസവും അതിനുവേണ്ടിയാണു കാത്തിരിക്കുന്നത്... വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അഭിരാമിക്ക് കഴിയുന്നില്ല. സ്വന്തം ചേട്ടന്‍ മണ്ണിനും ലോറിക്കും ഉള്ളില്‍ കുടുങ്ങിയെന്ന് ഉറപ്പായപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു സഹോദരി. ഭാര്യ കൃഷ്ണപ്രിയ ആകട്ടെ എന്തു പറയണമെന്നറിയാത്ത അവസ്ഥയിലാണ്.

വീട്ടിനുള്ളില്‍ ഒന്നുമറിയാതെ ഓടിക്കളിച്ച് രണ്ടര വസുകാരിയായ അര്‍ജുന്‍റെ മകളും. പതിവുപോലെ വീഡിയോ കോളില്‍ അച്ഛന്‍ വരുമെന്ന പ്രതീക്ഷയാണ് ആ കുഞ്ഞുമുഖത്തും. ഓരോ ഫോണ്‍ കോളുകളും ഇവര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ക്ക് അതിരില്ല.

കക്കോടി-കണ്ണാടിക്കല്‍ റോഡിലെ മൂലാടിക്കുഴിയിലെ വീട്ടില്‍ ദുഃഖം തളം കെട്ടിനില്‍ക്കുകയാണ്. ഓരോനിമിഷങ്ങള്‍ക്കും മണിക്കൂറുകളുടെ ദൈര്‍ഘ്യം പോലെ. സന്തോഷം പകരുന്ന വിവരം കര്‍ണാടകയിലെ ഷിരൂരില്‍നിന്നു വരണമേ എന്ന ആഗ്രഹത്തില്‍ ഇന്നലെ രാത്രി വൈകിയും അവര്‍ കാത്തിരിക്കുകയാണ്.

അച്ഛനും അമ്മയും അനിയനും അനിയത്തിയും ചേച്ചിയുമെല്ലാം അടങ്ങുന്ന കുടുംബത്തിന്‍റെ സന്തോഷത്തിനു മുകളിലേക്ക് ഇടിത്തീ പോലെയാണു മണ്ണിടിഞ്ഞുവീണത്. സംഭവം അറിഞ്ഞ ബുധനാഴ്ച അര്‍ജുന്‍റെ അനിയനും ചേച്ചിയുടെ ഭര്‍ത്താവും ഭാര്യാ സഹോദരനും സൃഹൃത്തുക്കളുമാണ് അപകടസ്ഥലത്തേക്കു പോയത്.


അപകടഭീകരത കണ്‍മുന്നില്‍ നേരിട്ടുകണ്ടപ്പോഴും അത് പൂര്‍ണമായും വീട്ടുകാരോട് അവര്‍ പറഞ്ഞിരുന്നില്ല. ഇന്നലെമുതല്‍ ദൃശ്യങ്ങള്‍ ചാനലുകളില്‍ ഉള്‍പ്പെടെ വന്നുതുടങ്ങിയതോടെ വീട്ടില്‍ ശ്മശാന മൂകതയായി. ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്കു വിളിച്ചത്.

പിന്നീട് വിവരമൊന്നുമില്ലാത്തതിനെത്തുടർന്ന് രാത്രി ബന്ധുക്കള്‍ ചേവായൂർ പോലീസില്‍ പരാതി നൽകി. തുടർന്നാണു മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്. അതിനുശേഷം ഈ വീട്ടിലെ ആരും ഉറങ്ങിയിട്ടില്ല.

പരസ്പരം ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. അമ്മ ഷീല അപകടത്തെക്കുറിച്ച് ആദ്യമൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ വീട്ടിലേക്ക് ആളുകള്‍ വന്നതോടെ അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നല്‍ അവര്‍ക്കുമുണ്ടായി.

രാത്രി വാഹനമോടിക്കുന്നതാണ് അര്‍ജുനിഷ്ടം. ദീര്‍ഘദൂരയാത്രയാണെങ്കില്‍ പകല്‍ ലോറിയില്‍ തന്നെ കിടന്നുറങ്ങുന്നതാണു പതിവെന്ന് സഹോദരങ്ങള്‍ പറയുന്നു. അഞ്ചുവര്‍ഷമായി ഇതേ ജോലിയാണ് അര്‍ജുന്‍ ചെയ്യുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.