ദുരന്തത്തിന്‍റെ വ്യാപ്തിയറിയാതെ ഇരുട്ടിൽ തപ്പി അധികൃതർ
ദുരന്തത്തിന്‍റെ വ്യാപ്തിയറിയാതെ  ഇരുട്ടിൽ തപ്പി അധികൃതർ
Saturday, July 20, 2024 1:19 AM IST
ശ്രീജിത് കൃഷ്ണൻ

കാർവാർ (കർണാടക): ഉത്തരകന്നഡ ജില്ലയിൽ അങ്കോള താലൂക്കിലെ ഷിരൂരിൽ ദേശീയപാതയിലേക്കു മലയിടിച്ചിലുണ്ടായതു ചൊവ്വാഴ്ച രാവിലെയാണ്. എന്നാൽ, ദുരന്തത്തിന്‍റെ വ്യാപ്തി മനസിലാക്കുന്നതിനോ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനോ കഴിയാതെ കർണാടകയിലെ സർക്കാർ സംവിധാനങ്ങൾ ഇരുട്ടിൽ തപ്പുകയായിരുന്നു. എത്ര പേരാണ് ദുരന്തത്തിൽ ഉൾപ്പെട്ടതെന്ന കൃത്യമായ കണക്കുപോലും ഇതുവരെ വ്യക്തമായിട്ടില്ല.

കനത്ത മഴയ്ക്കിടെ മലയുടെ ഒരു ഭാഗം അടർന്ന് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇതിന്‍റെ തുടർച്ചയായി ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴെ ഗംഗാവതി നദിയിലേക്കു പതിച്ചു.

പാതയോരത്തെ ചെറിയൊരു വീടും ചായക്കടയുമടങ്ങുന്ന കെട്ടിടം തകർന്നു പുഴയിലേക്കു വീഴുന്നതും ഇതിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കർ ലോറി പുഴയിലേക്കു മറിയുന്നതും സമീപത്തുണ്ടായിരുന്ന ആളുകൾ കണ്ടിരുന്നു. ഇതിനു പിന്നാലെ മാത്രമാണു രക്ഷാപ്രവർത്തനം കാര്യമായി നടന്നത്.

കടയുടമ ലക്ഷ്മൺ നായിക്, ഭാര്യ ശാന്തി, മകൻ റോഷൻ എന്നിവരുടെയും കടയിലുണ്ടായിരുന്ന ജഗന്നാഥ് എന്ന ആളിന്‍റെയും മൃതദേഹങ്ങൾ ആദ്യദിനം രാത്രിയോടെ പുഴയിൽനിന്നു കണ്ടെത്തിയിരുന്നു.

ലക്ഷ്മൺ നായിക്കിന്‍റെ മകൾ അഞ്ചുവയസുകാരി അവന്തിക, ഗ്യാസ് ടാങ്കറിന്‍റെ ഡ്രൈവർമാരായിരുന്ന തമിഴ്നാട് സ്വദേശികളായ ചിന്ന, മുരുകൻ എന്നിവരുടെ മൃതദേഹങ്ങൾ രണ്ടു ദിവസത്തിനു ശേഷം 40 കിലോമീറ്ററോളം അകലെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പുഴയിൽ ഒഴുകിപ്പോയ ഗ്യാസ് ടാങ്കറിനെ കരയ്ക്കടുപ്പിക്കാനും എൻഡിആർഎഫ് സംഘത്തിനു കഴിഞ്ഞു.


എന്നാൽ, സംഭവം നടക്കുന്ന സമയത്ത് നിരവധി വാഹനങ്ങൾ ദേശീയപാതയിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിട്ടും ആ വഴിക്കു രക്ഷാപ്രവർത്തനം നടത്താൻ അധികൃതർക്കു കഴിഞ്ഞില്ല.

അർജുൻ ഓടിച്ച ലോറിയുടെയും കർണാടകയിൽനിന്നുള്ള കുടുംബം സഞ്ചരിച്ച ബെൻസ് കാറിന്‍റെയും ജിപിഎസ് ലൊക്കേഷൻ കാണിക്കുന്നത് ദുരന്തസ്ഥലത്താണെന്ന് ബുധനാഴ്ചതന്നെ അധികൃതരെ അറിയിച്ചിട്ടും ദേശീയപാതയിൽ മൂടിക്കിടക്കുന്ന മണ്ണ് നീക്കംചെയ്യാനുള്ള നടപടികൾ ഇഴയുകയായിരുന്നു.

നിർത്താതെ പെയ്യുന്ന കനത്ത മഴയും നദിയിലെ കുത്തൊഴുക്കുമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ കരയിലെ മണ്ണ് നീക്കംചെയ്യുന്നതിന് ഇതൊന്നും തടസമല്ലാതിരുന്നിട്ടും ആ വഴിക്ക് കാര്യമായി ഒന്നും നടന്നില്ല.

സംഭവം നടക്കുമ്പോൾ പത്തിലധികം പേർ വാഹനങ്ങളലും പുറത്തുമായി ദേശീയപാതയിൽ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ പലരും മണ്ണിനടിയിലായിരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുമുള്ളത്.

സംഭവത്തെത്തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചതും വാർത്താവിനിമയ സംവിധാനങ്ങളുടെ അഭാവവും ദുരന്തത്തിന്‍റെ വ്യാപ്തി പുറത്തേക്കെത്തിക്കുന്നതിനു തടസമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.