ഇടപെട്ട് സംസ്ഥാന സർക്കാരും പ്രതിപക്ഷവും
ഇടപെട്ട്  സംസ്ഥാന സർക്കാരും  പ്രതിപക്ഷവും
Saturday, July 20, 2024 1:19 AM IST
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുൻ അടക്കമുള്ളവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനായി ഇടപെട്ടു സംസ്ഥാന സർക്കാരും പ്രതിപക്ഷവും.

ദേശീയപാതയിൽ ഷിരൂരിൽ മണ്ണിടിച്ചിലിൽ മലയാളി അടക്കമുള്ളവരെ കാണാതായിട്ട് തെരച്ചിൽ ഊർജിതമല്ലെന്ന പരാതിയെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ കർണാടക സർക്കാരുമായി ബന്ധപ്പെട്ടായിരുന്നു തെരച്ചിൽ ഊർജിതമാക്കിയത്.

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും എസ്പിയുമായും ബന്ധപ്പെട്ടു. തെരച്ചിൽ ഊർജിതമാക്കാൻ നിർദേശിച്ചു.


ദുരന്ത നിവാരണ പ്രവർത്തനം ഊർജിതമാക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കർണാടകയിലെ ബന്ധപ്പെട്ട കളക്ടറുമായി സംസാരിക്കാൻ കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഫോണിൽ വിളിച്ച് മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.