കടൽച്ചെമ്മീൻ കയറ്റുമതി വിലക്ക്: 24ന് യോഗം
Saturday, July 20, 2024 1:19 AM IST
തിരുവനന്തപുരം: കടലാമ സംരക്ഷണത്തിന്‍റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരം കാണാൻ യോഗം വിളിച്ചു സംസ്ഥാന സർക്കാർ.

മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ബോട്ടുടമകൾ, എക്സ്പോർട്ടേഴ്സ്, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് ഈ മാസം 24നു വിളിച്ചിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കും.

സംരക്ഷിത ഇനത്തിൽപ്പെട്ട കടലാമകൾ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. ഇന്ത്യയിൽനിന്നു ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിനെതിരേ 2019ൽ അമേരിക്ക ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്.


അമേരിക്കൻ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ പകുതിയിലേറെ വില കുറച്ചാണു വാങ്ങുന്നത്. ഇതു മത്സ്യമേഖലയ്ക്കു വലിയ തിരിച്ചടിയായി തുടരുന്ന സാഹചര്യത്തിലാണു മന്ത്രി യോഗം വിളിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.