കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനം; സെർച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ അയയ്ക്കില്ല
കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനം; സെർച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ അയയ്ക്കില്ല
Saturday, July 20, 2024 1:19 AM IST
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ അയയ്ക്കേണ്ടതില്ലെന്ന്‌ യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് സെനറ്റ് തീരുമാനം.

സെർച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വൈസ്ചാൻസലർ ഡോ. കെ.കെ. സാജു വിളിച്ചുചേർത്ത പ്രത്യേക സെനറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ഭരണാനുകൂല സെനറ്റംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പ്രമേയമെന്ന നിലയിൽ സെർച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ അയയ്ക്കേണ്ടതില്ലെന്ന കാര്യം അവതരിപ്പിക്കുകയായിരുന്നു. എന്നാൽ സെനറ്റ് നിയമങ്ങൾക്കു വിരുദ്ധമായ പ്രമേയമാണിതെന്നു യുഡിഎഫ് അംഗങ്ങളായ കെ.പി. ദിനേശൻ, പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി. ജോസഫ്, കൊച്ചുറാണി എന്നിവർ ആക്ടും സ്റ്റാറ്റ്യൂട്ടും ചൂണ്ടിക്കാണിച്ച് നിയമപ്രശ്നം ഉന്നയിച്ചു.

സെനറ്റിൽ പ്രമേയങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ രണ്ടാഴ്ച മുന്പ് ഇതു സംബന്ധിച്ച് സെനറ്റംഗങ്ങൾക്ക് പ്രമേയത്തിന്‍റെ കോപ്പി നൽകണമെന്നു നിയമമുണ്ട്. ഇത് നിയമം ലംഘിക്കപ്പെട്ടുവെന്നു പറഞ്ഞ് യുഡിഎഫ് സെനറ്റംഗങ്ങൾ ബഹളം വച്ചു. ഇതോടെ പ്രമേയമല്ലെന്നും നിർദേശമാണെന്നുമുള്ള രീതിയിൽ അവതരിപ്പിക്കുകായിരുന്നു.

യുഡിഎഫ് അംഗങ്ങൾ ഇതും എതിർത്തെങ്കിലും വോട്ടെടുപ്പ് നടത്തി പാസാക്കുകയായിരുന്നു.വിസിതന്നെ നിശ്ചയിച്ച അജൻഡ പിൻവലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം നിരാകരിച്ചാണു നിർദേശം പാസാക്കിയത്.


സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനെയും സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയായി പി.ജെ. സാജുവിനെയും ഭൂരിപക്ഷ അംഗീകാരത്തോടെ തെരഞ്ഞെടുത്തു.

സെനറ്റ് യോഗത്തിൽ മന്ത്രി ഒ.ആർ. കേളു, എംഎൽഎ മാരായ ടി.ഐ. മധുസൂദനൻ, സി.എച്ച്. കുഞ്ഞമ്പു,കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ കെ. സുധീർ, ഹയർ എഡ്യുക്കേഷൻ അഡീഷണൽ സെക്രട്ടറി സി. അജയൻ, അഡ്വൈസറി ബോർഡ് അംഗം ഡോ. ജെ. പ്രസാദ്, സിൻഡിക്കേറ്റംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഗവർണർ നിയമിച്ച വിസിതന്നെ അജൻഡ അട്ടിമറിച്ചു: യുഡിഎഫ്

കണ്ണൂർ: ഗവർണർ സ്വന്തം താത്പര്യപ്രകാരം നിയമിച്ച വിസിതന്നെ ഗവർണർ ആവശ്യപ്പെട്ട പ്രകാരമുള്ള സേർച്ച്‌ കമ്മിറ്റിപ്രതിനിധിയെ തെരഞ്ഞെടുക്കേണ്ട അജൻഡ അട്ടിമറിച്ചുവെന്ന് യുഡിഎഫ്. സിപിഎം അംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി വിസി ഇത്തരത്തിൽ പ്രവർത്തിച്ചത് ദൗർഭാഗ്യകരമാണെന്ന് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം കൺവീനർ ഡോ. ഷിനോ പി. ജോസ് പറഞ്ഞു.

ആക്ടും സ്റ്റാറ്റ്യൂട്ടും കൃത്യമായി പഠിക്കാതെ റൂളിംഗ് നടത്തിയ വൈസ് ചാൻസലറുടെ ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചത്. സെനറ്റംഗങ്ങളുടെ ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ എന്തും നടപ്പാക്കാമെന്ന സിപിഎം ഇടത് അജണ്ടയാണ് കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത്. ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും നിയമപരമായി നേരിടാനും യുഡിഎഫ് സെനറ്റേഴ്സ് ഫോറം യോഗം തീരുമാനിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.