കൊച്ചുവേളി - ബറൗണി സ്പെഷൽ ട്രെയിൻ ഇന്ന്
കൊച്ചുവേളി - ബറൗണി  സ്പെഷൽ ട്രെയിൻ ഇന്ന്
Saturday, July 20, 2024 1:19 AM IST
കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊച്ചുവേളി - ബറൗണി റൂട്ടിൽ റെയിൽവേ ഇന്ന് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഇന്നു രാവിലെ എട്ടിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് ബറൗണിയിൽ എത്തും.

23ന് രാത്രി 11.30 ന് ബറൗണിയിൽ നിന്ന് തിരികെയുള്ള സർവീസ് നാലാം ദിവസം ഉച്ചയ്ക്ക് 1.30 ന് കൊച്ചുവേളിയിൽ എത്തും. ഒമ്പത് സെക്കൻഡ് ക്ലാസ് കോച്ചുകൾ, 11 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, അംഗ പരിമിതർക്കായി രണ്ട് കോച്ചുകൾ എന്നിവ ഉണ്ടാകും. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു.


കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

അധിക കോച്ചുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം - കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ 22 വരെ ഒരു അധിക കോച്ച് ഏർപ്പെടുത്തി. ചെന്നൈ - ഗുരുവായൂർ - ചെന്നൈ എക്സ്പ്രസിലും 21 വരെ ഒരു അധിക കോച്ച് ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള യാത്രക്കാർക്ക് വേണ്ടിയാണ് ഈ സംവിധാനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.