ലോഡ് ഇറക്കിയത് ചോദ്യംചെയ്യാൻ സിഐടിയു തൊഴിലാളികളെത്തി; ഭയന്നോടിയ ലോറി ജീവനക്കാരന് വീണ് ഗുരുതര പരിക്ക്
ലോഡ് ഇറക്കിയത് ചോദ്യംചെയ്യാൻ സിഐടിയു തൊഴിലാളികളെത്തി; ഭയന്നോടിയ ലോറി ജീവനക്കാരന് വീണ് ഗുരുതര പരിക്ക്
Saturday, July 6, 2024 1:59 AM IST
എടപ്പാൾ: ചുമട്ടുതൊഴിലാളികളില്ലാതെ ലോഡിറക്കിയത് ചോദ്യംചെയ്യാൻ എത്തിയ സിഐടിയു തൊഴിലാളികളെ കണ്ട് ഭയന്നോടിയ യുവാവിന് കെട്ടിടത്തിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു.

കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാ(23)നാണ് പരിക്കേറ്റത്. ഇരു കാലുകളും ഒടിഞ്ഞ ഫയാസിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിലാണ് സംഭവം.

നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ നിർമാണ പ്രവൃത്തിക്കായി കൊണ്ടുവന്ന സാധനങ്ങൾ ചുമട്ട് തൊഴിലാളികളെ അറിയിക്കാതെ നിർമാണ തൊഴിലാളികൾ തന്നെ ഇറക്കിയതാണ് സംഭവത്തിന് തുടക്കം.


വിവരം അറിഞ്ഞെത്തിയ സിഐടിയു ചുമട്ടുതൊഴിലാളികൾ പ്രകോപിതരായതോടെ സാധനങ്ങൾ ഇറക്കിയ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ ചങ്ങരംകുളം പോലീസ് രംഗം ശാന്തമാക്കി പിരിഞ്ഞ് പോകുകയും ചെയ്തു.

എന്നാൽ, പിന്നീടാണ് മുകളിലേക്ക് ഓടിക്കയറിയ യുവാവിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് വീണ് പരിക്കേറ്റ വിവരം അറിയുന്നത്. ജീവനക്കാർ ചേർന്ന് യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.