ചരിത്രകാരൻ വേലായുധൻ പണിക്കശേരി അന്തരിച്ചു
ചരിത്രകാരൻ വേലായുധൻ  പണിക്കശേരി അന്തരിച്ചു
Saturday, September 21, 2024 3:22 AM IST
തൃശൂർ: പ്രമുഖ ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ വേലായുധൻ പണിക്കശേരി (90) അന്തരിച്ചു. ഏങ്ങണ്ടിയൂർ പണിക്കശേരി മാമുവിന്‍റെയും പനയ്ക്കൽ കാളിക്കുട്ടിയുടെയും മകനാണ്. ഭാര്യ: വി.കെ. ലീല (റിട്ട. അധ്യാപിക). മക്കൾ: ചിന്ത, ഡോ. ഷാജി, വീണ. മരുമക്കൾ: രാധാറാം, മുരളി, ബിനുരാജ്. സംസ്കാരം ഇന്നു രാവിലെ 11 നു വീട്ടുവളപ്പിൽ.

ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ഗ്രന്ഥങ്ങൾ വേലായുധൻ പണിക്കശേരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956ൽ മലബാർ ലോക്കൽ ലൈബ്രറി അഥോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശേരി 1991-ൽ അവിടെനിന്നുതന്നെ റിട്ടയർ ചെയ്തു. പണിക്കശേരിയുടെ പല ചരിത്രഗ്രന്ഥങ്ങളും കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ചില കൃതികൾ തമിഴിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

പ്രാചീനകേരളത്തിന്‍റെ വൈദേശികബന്ധങ്ങളെക്കുറിച്ചും വിദേശികൾ നമ്മുടെ കലയിലും സംസ്കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്താൻ കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെലോഷിപ് നൽകിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കു കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടി. വി.എസ്. കേരളീയൻ അവാർഡ്, പി.എ. സെയ്തുമുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠനകേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്കും അർഹനായി.


ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ റീജണൽ റിക്കാർഡ്സ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള വേലായുധൻ പണിക്കശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്‍റെ വൈസ് പ്രസിഡന്‍റായും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താളിയോല എന്ന ത്രൈമാസികയും നടത്തിയിരുന്നു.

പോർച്ചുഗീസ് - ഡച്ച് ആധിപത്യം കേരളത്തിൽ, സഞ്ചാരികൾ കണ്ട കേരളം, ചരിത്രത്തിന്‍റെ പ്രഭാതകിരണങ്ങൾ, കേരള ചരിത്രപഠനങ്ങൾ, അൽ ഇദ്രീസിയുടെ ഇന്ത്യ, മാർക്കോപോളോ ഇന്ത്യയിൽ, ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ, കേരളം അറുനൂറുകൊല്ലം മുന്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം പെരുമാക്കന്മാരുടെ കാലത്ത്, കേരളോല്പത്തി, കേരളചരിത്രം, സഞ്ചാരികളും ചരിത്രകാരന്മാരും ( മൂന്നു ഭാഗങ്ങൾ), അന്വേഷണം ആസ്വാദനം, വിക്രമോർവശീയം (വ്യാഖ്യാനം), കാരൂർ മുതൽ കോവിലൻവരെ, ഡോക്ടർ പല്പു, അയ്യങ്കാളി മുതൽ വി.ടി വരെ, വൈദ്യരുടെ കഥ, ആയിരം കടങ്കഥകൾ, പതിനായിരം പഴഞ്ചൊല്ലുകൾ, കുട്ടികളുടെ പര്യായനിഘണ്ടു, കുട്ടികളുടെ ശൈലീനിഘണ്ടു എന്നിവയാണ് പ്രധാന കൃതികൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം നവതിക എന്ന പേരിൽ ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നടത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.