പൂരം കലക്കൽ: ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍
പൂരം കലക്കൽ: ജുഡീഷല്‍ അന്വേഷണം  വേണമെന്ന് കെ. സുധാകരന്‍
Saturday, September 21, 2024 3:23 AM IST
കൊച്ചി: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണു പോലീസ് ആസ്ഥാനത്തുനിന്ന് വിവരാവകാശ രേഖയ്ക്കു മറുപടി നല്‍കിയിരിക്കുന്നത്. ഇതു സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശൂര്‍ സിറ്റി പോലീസും നല്‍കിയത്. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ഇതിലൂടെ വ്യക്തമാണ്.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ഒരന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് സിപിഎമ്മും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയുടെ നേര്‍ചിത്രമാണു വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്. ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്‍റെ അന്വേഷണ ചുമതലയേല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സുധാകരൻ ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.