സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ കോണ്‍ഗ്രസ്
സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ കോണ്‍ഗ്രസ്
Saturday, September 21, 2024 3:22 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. എറണാകുളം ഡിസിസി ഓഫീസില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും അടിയന്തര യോഗത്തിലാണു തീരുമാനം.

മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്‌ട്രീയലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്‍റെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 24ന് വൈകുന്നേരം നാലിന് പ്രതിഷേധക്കൂട്ടായ്മയും 28ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനവും നടത്താന്‍ യോഗം തീരുമാനിച്ചു.

തൃശൂര്‍ ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒഴികെയുള്ള 256 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും 24ലെ പ്രതിഷേധ കൂട്ടായ്മ സംസ്ഥാനവ്യാപകമായി നടത്തുക.

28ന് തൃശൂരില്‍ മഹാപ്രതിഷേധ സമ്മേളനം നടത്തുന്നതിനാലാണ് തൃശൂർ ജില്ലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെ 24ലെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയത്. 14 ജില്ലകളിലും കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും.

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രഡിഡന്‍റായതിന്‍റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്താനും‍ കെപിസിസി യോഗം തീരുമാനിച്ചു. അതിന്‍റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിക്കുമെന്നും കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു.


പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ് ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈനായും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.എന്‍. പ്രതാപന്‍ എന്നിവർ ഉള്‍പ്പെടെയുള്ള കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്‍റുമാരും നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.

ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന 30നകം പൂര്‍ത്തിയാക്കും

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന എഴുപത് ശതമാനത്തോളം പൂര്‍ത്തീകരിച്ചതായി നേതാക്കള്‍ യോഗത്തെ അറിയിച്ചു.

ഇതുവരെ 210 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായി. ഇനി ശേഷിക്കുന്നത് 72 എണ്ണം മാത്രമാണ്. ഈ മാസം 30നകം ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്‍റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഉറപ്പു നല്‍കി.

ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണത്തിന്‍റെ സമയപരിധി വയനാട് ദുരന്തം കണക്കിലെടുത്ത് ഒക്ടോബര്‍ 15 വരെ നീട്ടി. സംഘടനാപരമായ മികച്ച പുരോഗതി മിഷന്‍ 2025 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.