വേലായുധൻ പണിക്കശേരി- സഞ്ചാരികളിൽനിന്ന് കേരളത്തെ കണ്ടെത്തിയ ചരിത്രകാരൻ
വേലായുധൻ പണിക്കശേരി- സഞ്ചാരികളിൽനിന്ന് കേരളത്തെ കണ്ടെത്തിയ ചരിത്രകാരൻ
Saturday, September 21, 2024 3:22 AM IST
തൃശൂർ: പല നൂറ്റാണ്ടുകളിൽ വന്നുപോയ വിദേശസഞ്ചാരികളുടെ ഓർമക്കുറിപ്പുകളിൽനിന്നു കേരളത്തിന്‍റെ ഭൂതകാലത്തെ കോഡ്രീകരിച്ച ചരിത്രകാരൻമാരിൽ പ്രമുഖനായിരുന്നു വേലായുധൻ പണിക്കശേരി. ഒരു ദേശത്തിന്‍റെ ചരിത്രനിർമിതിക്കു പലതലങ്ങളുണ്ടെങ്കിലും അതിൽ സഞ്ചാരികളുടെ നേർസാക്ഷ്യങ്ങൾ അധികമാരും രേഖപ്പെടുത്തിയിരുന്നില്ല.

പഴയകാലത്തേക്കുള്ള പിൻനോട്ടങ്ങളിൽ കച്ചവടസംഘങ്ങളും, അവർക്കൊപ്പവും അല്ലാതെയും എത്തിയ ദേശാടകരുമൊക്കെ നിർണായകഘടകമാണെന്നും രേഖപ്പെടുത്തേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞാണ് അദ്ദേഹം സഞ്ചാരിക്കുറിപ്പുകളിൽനിന്നു ചരിത്രത്തെ വേർതിരിച്ചെടുത്തത്. സഞ്ചാരികൾ കണ്ട കേരളം, പോർച്ചുഗീസ്- ഡച്ച് ആധിപത്യം കേരളത്തിൽ, പ്രാചീനകേരളത്തിന്‍റെ വാണിജ്യബന്ധങ്ങൾ, കേരളചരിത്രം തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്.

ബിസി നാലാംനൂറ്റാണ്ടുമുതൽ സമീപകാലംവരെ കേളത്തിലെത്തിയ 52 വിദേശസഞ്ചാരികളുടെ വിവരമാണു സഞ്ചാരികൾ കണ്ട കേരളമെന്ന അപൂർവഗ്രന്ഥത്തിന്‍റെ കാന്പ്. കേരളത്തിലെ ജനങ്ങൾ, ജീവിതരീതികൾ, ഭക്ഷണക്രമം, വസ്ത്രധാരണത്തിലെ പ്രത്യേകതകൾ, ഭൂപ്രകൃതി, കൃഷി, കൈത്തൊഴിൽ, ആചാരാനുഷ്ഠാനങ്ങൾ, ആരാധനാക്രമങ്ങൾ, ഭരണാധിപന്‍മാരും ഭരണരീതികളും, നീതിന്യായവ്യവസ്ഥകൾ, ആയോധനസന്പ്രദായങ്ങളും പരിശീലനമുറയും, ഗൃഹനിർമാണരീതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ ദേശാടകരുടെ വരികളിൽനിന്നു ചരിത്രത്തെ ആറ്റിക്കുറുക്കി എടുക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലേക്കൊരു കച്ചവടപാത കണ്ടെത്തി പോർച്ചുഗീസുകാർ ഇന്ത്യയിലേക്കു നടത്തിയ യാത്രകൾ കേരളചരിത്രത്തിൽ കുറിച്ച പുത്തൻ അധ്യായത്തിന്‍റെ കഥയാണു പോർച്ചുഗീസ്- ഡച്ച് ആധിപത്യം കേരളത്തിലെന്ന പുസ്തകത്തിന്‍റെ കേന്ദ്രം. വാസ്കോ ഡി ഗാമയാണ് കടൽമാർഗം കേരളത്തിൽ വന്ന ആദ്യ യൂറോപ്പുകാരനെന്നു പറയുമെങ്കിലും ഗാമയ്ക്കും പത്തുവർഷം മുന്പ് പിറോ ഡി കോവിലോ എന്ന പോർച്ചുഗീസുകാരൻ അറബിവേഷത്തിൽ കേരളത്തിൽ ചാരനായി എത്തിയിരുന്നെന്ന് അദ്ദേഹം പറയുന്പോൾ, അതുവരെ കേട്ടുപഠിച്ച പാഠങ്ങൾക്കുനേരേ മുഖം ചുളിക്കേണ്ടിവരും.


ഭാവി മാത്രമല്ല, ചരിത്രവും പുതുക്കലുകൾക്കു വിധേയമാണെന്ന് അദ്ദേഹം കാട്ടിത്തന്നു. ഡച്ചുകാരുടെ നേതൃത്വത്തിൽ പിറന്ന അപൂർവഗ്രന്ഥമായ ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കസ് എന്ന പുസ്തകത്തിന്‍റെ പിറവിയെക്കുറിച്ചും അർഹിക്കുന്ന പ്രാധാന്യത്തിൽ അദ്ദേഹം വിവരിക്കുന്നു.

കേരളത്തിലെ നാട്ടുരാജ്യങ്ങളുമായുള്ള വിദേശികളുടെയും ഇന്ത്യയുടെ ഇതരകേന്ദ്രങ്ങളിൽനിന്നുള്ളവരുടെയും വാണിജ്യബന്ധങ്ങളും അതിലൂടെ രൂപപ്പെട്ട അധികാര ശ്രേണികളുടെ വളർച്ചയും തകർച്ചയുമൊക്കെ പ്രാചീനകേരളത്തിന്‍റെ വാണിജ്യബന്ധങ്ങളെ പുസ്തകത്തിൽ സജീവചർച്ചയായി പണിക്കശേരി ഉയർത്തുന്നു. കേരളത്തിന്‍റെ രൂപവത്കരണത്തിൽ കറുത്തപൊന്നായ കുരുമുളകിന്‍റെ പ്രാധാന്യം എത്രത്തോളമെന്ന് അദ്ദേഹം കൗതുകത്തോടെ എഴുതിയിട്ടുണ്ട്.

ഭൂപ്രകൃതി, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവ സഞ്ചാരികളുടെ വരികളിൽനിന്ന് അദ്ദേഹം ചരിത്രരേഖകളാക്കി പകർത്തിയെഴുതി. പതിനഞ്ചാംനൂറ്റാണ്ടുവരെ കേരളത്തിൽ കറുത്ത സിംഹങ്ങളുണ്ടായിരുന്നു എന്നതു തെല്ല് അദ്ഭുതത്തോടെയല്ലാതെ വായിക്കാനാകില്ല. വസ്ത്രധാരണം, കാലാവസ്ഥ, ആഭരണങ്ങൾ, ശിക്ഷകൾ എന്നിവയെല്ലാം ദേശാടകരുടെ കണ്ണിലൂടെ വിവരിച്ചു.

1965ൽ പണിക്കശേരിയുടെ കേരള ചരിത്രം കേരള സർവലാശാല എംഎ സിലബസിൽ ഉൾപ്പെടുത്തി. പിന്നീട് കേരള-കാലിക്കട്ട്-മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിൽ പത്തോളം പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.