കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
Saturday, September 21, 2024 3:23 AM IST
കൊച്ചി: മലയാളത്തിന്‍റെ അമ്മമനസ് ഇനി ഓർമയിൽ. നിരവധി സിനിമകളിലെ അമ്മവേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. അര്‍ബുദരോഗബാധിതയായി ചികിത്സയിലിരിക്കെ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം 5.33ന് ആയിരുന്നു അന്ത്യം.

ഭൗതികശരീരം ഇന്നു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെ കളമശേരി മുനിസിപ്പൽ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വൈകുന്നേരം നാലിന് ആലുവ കരുമാലൂര്‍ പുറപ്പള്ളിക്കാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കഴിഞ്ഞ മേയിലാണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യപരിശോധനയില്‍ തന്നെ സ്റ്റേജ് നാല് കാന്‍സര്‍ ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ വൈകുന്നേരത്തോടെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.

പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി. ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി ആറിനാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍കൂടിയുണ്ട്.

ഗായികയായാണ് കലാരംഗത്തേക്കുള്ള കവിയൂര്‍ പൊന്നമ്മയുടെ പ്രവേശനം. അച്ഛന്‍ ദാമോദരനില്‍നിന്നാണ് പൊന്നമ്മയ്ക്ക് സംഗീതാഭിരുചി പകർന്നു കിട്ടിയത്. പന്ത്രണ്ടാം വയസില്‍ സംഗീത സംവിധായകന്‍ ജി. ദേവരാജന്‍റെ നാടകത്തില്‍ പാടാനായി പൊന്നമ്മയെ ക്ഷണിച്ചതോടെ തോപ്പില്‍ ഭാസിയുടെ ‘മൂലധന’ത്തില്‍ ആദ്യമായി പാടി. പിന്നീട് അതേ നാടകത്തില്‍ നായികയുമായി. ക്രമേണ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പിന്നീട് സിനിമയിലെത്തു കയും ആറു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ എഴുനൂറിലധികം സിനിമകളില്‍ വേഷമിടുകയും ചെയ്തു.

1962ല്‍ ശ്രീരാമപട്ടാഭിഷേകത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം . ആദ്യമായി അമ്മവേഷമിട്ടത് 1964ല്‍ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലാണ്. 1963ല്‍ കാട്ടുമൈന എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണിഗാന രംഗത്തും അരങ്ങേറ്റം കുറിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു തവണ പൊന്നമ്മയെത്തേടിയെത്തി.


സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെയടക്കം അമ്മ വേഷങ്ങളിലൂടെയാണ് പൊന്നമ്മ ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകളും അവതരിപ്പിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലാണ് അവസാനമായി വേഷമിട്ടത്. മധു അടക്കമുള്ള തന്നേക്കാളും പ്രായമേറിയവരുടെയും അമ്മവേഷങ്ങളിൽ പൊന്നമ്മ തിളങ്ങിയിട്ടുണ്ട്.

തൊമ്മന്‍റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്‍റെ മകന്‍, നെല്ല്, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്‍റെ വീട്, തനിയാവര്‍ത്തനം, കിരീടം, കാട്ടുകുതിര, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങിയ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുമുണ്ട്. അന്തരിച്ച മണിസ്വാമിയാണ് ഭർത്താവ്. ഏകമകൾ ബിന്ദു അമേരിക്കയിൽ ഡോക്ടറാണ്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംവിധായകരായ സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, നടന്മാരായ ദിലീപ്, വിനു മോഹന്‍, നടി സരയു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.