കവിയൂർ പൊന്നമ്മയുടെ ബാല്യം പൊൻകുന്നത്ത്
കവിയൂർ പൊന്നമ്മയുടെ ബാല്യം പൊൻകുന്നത്ത്
Saturday, September 21, 2024 3:22 AM IST
കെ.എ. അബ്ബാസ്

പൊൻകുന്നം: പത്താംവയസുവരെ കവിയൂർ പൊന്നമ്മ താമസിച്ചത് പൊൻകുന്നം ചിറക്കടവിലെ വീട്ടിൽ.

അച്ഛൻ ദാമോദരൻ കവിയൂർ സ്വദേശിയായിരുന്നെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട് പൊന്നമ്മയുടെ അമ്മ ഗൗരിയുടെ കുടുംബവീടിനടുത്തൊരു വീട്ടിലായിരുന്നു താമസം. നെല്ലിക്കത്തകിടിയിൽ കുടുംബാംഗമായിരുന്നു ഗൗരി. പൊൻകുന്നം പത്തൊൻപതാംമൈൽ ചെന്നാക്കുന്നിലായിരുന്നു താമസിച്ചത്.

പൊൻകുന്നത്തുനിന്ന് ചങ്ങനാശേരിയിലേക്കു താമസം മാറി വർഷങ്ങൾക്കുശേഷം പൊൻകുന്നം ശ്രീകൃഷ്ണൻ തിയറ്ററിൽ നാടകം അവതരിപ്പിക്കാൻ പൊന്നമ്മ എത്തിയത് അർധസഹോദരൻ മണിമലക്കുന്ന് നെല്ലിക്കത്തകടിയിൽ രവീന്ദ്രൻ ഓർക്കുന്നു. അന്ന് അവർ കുടുംബസമേതം ഇവരെ സന്ദർശിക്കുകയും പഴയ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു. നാട്ടിലെ ഭാഗവതർമാർക്കൊപ്പം ആദ്യം സംഗീതപഠനം നടത്തിയ പൊന്നമ്മ പിന്നീട് എൽ.പി.ആർ. വർമയുടെ കീഴിൽ പഠിച്ചു.


ചിറക്കടവ് മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. സിനിമയിൽ തിരക്കായതോടെ ചിറക്കടവിൽ പിന്നീട് അധികം തവണ എത്തിയിട്ടില്ല. പൊൻകുന്നത്തെ ബന്ധുക്കളുടെ ആഗ്രഹപ്രകാരം ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് ഒരിക്കൽ എത്തിയിരുന്നു. അന്ന് അവിടെവച്ച് ബന്ധുക്കളെ കണ്ട് ഓർമപുതുക്കിയാണ് മടങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.