തിരുമൂലപുരം നാരായണന്‍: അക്ഷരശുദ്ധിയുള്ള പത്രപ്രവര്‍ത്തകന്‍
തിരുമൂലപുരം നാരായണന്‍:  അക്ഷരശുദ്ധിയുള്ള പത്രപ്രവര്‍ത്തകന്‍
Saturday, July 6, 2024 1:59 AM IST
കോട്ടയം: ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കല്‍ സിഎംഐ ദീപിക ബാലസഖ്യം കൊച്ചേട്ടനായിരിക്കെയാണ് തിരുമൂലപുരം നാരായണന്‍ ദീപികയുടെ കോട്ടയം ഓഫീസിലെത്തുന്നത്.

ഒരു പിടി കവിതകളുമായി ബാലസഖ്യം ഓഫീസിലെത്തിയ നാരായണനെ മാഞ്ഞൂസച്ചന്‍ കുട്ടികളുടെ ദീപികയില്‍ നിയമിച്ചു. പിന്നീട് കാല്‍നൂറ്റാണ്ടിലേറെ കുട്ടികളുടെ ദീപികയിലും ദീപികയിലും വാര്‍ഷികപ്പതിപ്പിലും ആഴ്ചപ്പതിപ്പിലും പത്രാധിപസമിതി അംഗമെന്ന നിലയില്‍ വ്യത്യസ്തമായ ചുമതലകള്‍ നാരായണന്‍ വഹിച്ചു.

ഔദ്യോഗികമായി വിരമിച്ചതിനുശേഷം ആറു വര്‍ഷം പ്രൂഫ് റീഡിംഗില്‍ തുടര്‍ന്നു. ശുദ്ധമായ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ വായനക്കാര്‍ക്ക് ആയാസമില്ലാതെ വായിക്കാന്‍ പറ്റുന്നതാകണം പത്രഭാഷ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവല്ല തിരുമൂലപുരത്തെ വസതിയിലായിരുന്നു കഴിഞ്ഞ ദിവസം നാരായണന്‍റെ വിയോഗം. മലയാള വ്യാകരണത്തിലും സാഹിത്യത്തിലും ആഴത്തില്‍ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ദീപികയില്‍ ചീഫ് പ്രൂഫ് റീഡറായാണ് വിരമിച്ചത്. ദീപിക വാര്‍ഷിക പതിപ്പിലും ആഴ്ചപ്പതിപ്പിലും നാരായണന്‍ മുടങ്ങാതെ കവിതകള്‍ എഴുതിയിരുന്നു. കവിതകളുടെ എഡിറ്റിംഗിലും വലിയ പരിജ്ഞാനമുണ്ടായിരുന്നു. ഒട്ടേറെ ഭക്തി ഗാന കാസറ്റുകള്‍ക്കുവേണ്ടിയും നാരായണന്‍ പാട്ടുകളെഴുതി.

തിരുവല്ല തിരുമൂലപുരം ഗ്രാമത്തിലെ കലാസാംസ്‌കാരിക വേദികളിലും ഏറെക്കാലം സജീവസാന്നിധ്യമായിരുന്നു. വായന പോഷിപ്പിക്കാന്‍ തിരുമൂലപുരത്ത് വായനശാല ആരംഭിക്കാനും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും നിലകൊണ്ടു. സിനിമാ താരം എം.ജി. സോമന്‍റെ സഹപാഠിയായ നാരായണന്‍ സോമനൊപ്പം ആദ്യകാലത്ത് നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


ജന്മനാടിന്‍റെ അന്ത്യാഞ്ജലി

തിരുവല്ല: കഴിഞ്ഞ ദിവസം അന്തരിച്ച കവിയും സാഹിത്യകാരനും ദീപിക മുൻ പത്രാധിപ സമിതിയംഗവുമായിരുന്ന തിരുമൂലപുരം നാരായണന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി.

നിലവിൽ താമസിച്ചുവന്നിരുന്ന ആലുവയിൽനിന്നു കഴിഞ്ഞ ദിവസമാണ് മൂത്ത മകൾ കവിതയുടെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാരായണൻ കോഴഞ്ചേരിയിൽ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇന്നലെ തിരുമൂലപുരത്തെ ജന്മഗൃഹത്തിലും തുടർന്ന് മഹാത്മാഗാന്ധി ഗ്രന്ഥശാലയിലും മൃതദേഹം എത്തിച്ച് പൊതുദർശനത്തിനു വച്ചു.

നാരായണന്‍റെ ബാല്യകാല സുഹൃത്തുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും വിദ്യാർഥികളും നാട്ടുകാരും അടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.
തുടർന്നു സംസ്കാരത്തിനായി തൃശൂരിലേക്കു കൊണ്ടുപോയി. ദീപികയ്ക്കുവേണ്ടി ഡെപ്യൂട്ടി എഡിറ്റർ ഡേവിസ് പൈനാടത്ത് പുഷ്പചക്രം അർപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.