നീറ്റ് ചോദ്യ ചോർച്ച: രണ്ടു പേർ അറസ്റ്റിൽ
നീറ്റ് ചോദ്യ ചോർച്ച: രണ്ടു പേർ അറസ്റ്റിൽ
Friday, June 28, 2024 3:56 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ (നീറ്റ് യുജി) ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്തുന്ന സിബിഐ ബിഹാറിൽനിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

അന്വേഷണം സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണ് ഇന്നലെ നടന്നത്. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണു പാറ്റ്നയിൽനിന്ന് അറസ്റ്റ് ചെയ്തത്.

ചോദ്യംചെയ്യലിനു ശേഷം ഇരുവരുടെയും അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. അതേസമയം, മുഖ്യപ്രതി സഞ്ജീവ് മുഖിയയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി.

നീറ്റ് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ഇന്ന് പാർലമെന്‍റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഉന്നയിക്കും. അതിനിടെ, നീറ്റ് യുജി പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഒഎംആർ ഷീറ്റ് അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ചു ലേണിംഗ് ആപ്പ് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്നലെ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻടിഎ) നോട്ടീസ് അയച്ചു. മറ്റു ഹർജികൾ പരിഗണിക്കുന്ന ജൂലൈ എട്ടിന് ഈ ഹർജിയും കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.