2023ലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ സീറ്റിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി വിജയിച്ചു. മാൽവയിലെ ഭട്ടിൻഡ, ഫിറോസ്പുർ സീറ്റുകളിൽ ശിരോമണി അകാലിദൾ സ്ഥാനാർഥിയാണു വിജയിച്ചത്.
ഹോഷിയാർപുർ (ദോബ), ഗുരുദാസ്പുർ സീറ്റുകളിൽ ബിജെപി വിജയിച്ചു. 2022ൽ നടന്ന സംഗ്രൂർ ഉപതെരഞ്ഞെടുപ്പിൽ അകാലിദളിനായിരുന്നു വിജയം.
നിലവിലെ മുഖ്യമന്ത്രി ഭഗവന്ത് മൻ, ബാദൽ കുടുംബം, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവർ മാൽവ മേഖലയിൽനിന്നുള്ളവരാണ്.
കർഷകസമരത്തിന്റെ പ്രഭവകേന്ദ്രവും മാൽവയാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി നടക്കുന്ന പഞ്ചാബിൽ കർഷകസമരം ചരിത്രം തിരുത്തിക്കുറിച്ചേക്കും. 2019 പൊതുതെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും ജയിക്കാതിരുന്ന ആം ആദ്മി പാർട്ടി ഇക്കുറി 13 സീറ്റിലും ജയിക്കുമെന്ന് പറയുന്നു.
വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയ ഭഗവത് മൻ സർക്കാരിന്റെ ക്ഷേമപദ്ധതിയിലൂന്നിയ പ്രവർത്തനം ആം ആദ്മി പാർട്ടിക്ക് അമിതപ്രതീക്ഷയാണു നൽകുന്നത്. ബാദൽ കുടുംബത്തിന്റെ ശക്തി ക്ഷയിച്ചെങ്കിലും ഭട്ടിൻഡയിൽ സിറ്റിംഗ് എംപി ഹർസിമ്രത് കൗറിനു വിജയസാധ്യതയുണ്ട്. സിറ്റിംഗ് സീറ്റുകളിൽ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമായി പ്രചാരണരംഗത്തുണ്ട്. കർഷകസമരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭിന്നിപ്പിക്കൽ നയങ്ങളുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണായുധം. പഞ്ചാബിൽ ബിജെപി ആരുമായും സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി, വികസനപദ്ധതികൾ ഉയർത്തിയാണ് വോട്ട് തേടുന്നത്.