കേരളം പറഞ്ഞത് പച്ചക്കള്ളം: പ്രിയങ്ക് കനൂംഗോ സംസ്ഥാന സർക്കാരിന്റെ ഫണ്ടോടുകൂടി കേരളത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നില്ല എന്ന കേരളത്തിന്റെ പ്രതികരണം പച്ചക്കള്ളമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ. എത്ര മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന കമ്മീഷന്റെ ചോദ്യത്തിന് സംസ്ഥാന ചീഫ് സെക്രട്ടറി നൽകിയ മറുപടിയോടു പ്രതികരിക്കവെയാണ് കേരളത്തിന്റെ മറുപടി പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞത്.
മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾ, അവരുടെ മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കാൻ ഇത്തരം സ്ഥാപനങ്ങൾ പരാജയപ്പെട്ടു. അതിനാലാണ് ഇത്തരം ഒരു നിർദേശം മുന്പോട്ടു വയ്ക്കുന്നതെന്നും ഇന്നലെ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. വിഷയം പഠിച്ച് നിർദേശങ്ങൾ നൽകുകയാണ് കമ്മീഷന്റെ ഉത്തരവാദിത്വം. അതു നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഇതിനു വിസമ്മതിക്കുന്ന പക്ഷം കോടതിയെ സമീപിക്കാമെന്നും കനൂംഗോ വ്യക്തമാക്കി.