റിലയൻസുമായി ഐഒഎ ഒപ്പുവച്ച സ്പോണ്‍സർഷിപ്പ് കരാറിൽ ക്രമക്കേടുണ്ടെന്ന് ട്രഷറർ സഹ്ദേവ് യാദവ് നേരത്തേ ആരോപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞദിവസം ആരോപണങ്ങൾക്ക് മറുപടിയുമായി പി.ടി. ഉഷതന്നെ രംഗത്തെത്തി. തന്നെ വ്യക്തിപരമായി താറടിക്കാനുള്ള ശ്രമത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷ പറഞ്ഞിരുന്നു.
അതേസമയം പ്രസിഡന്റായതു മുതൽ ഉഷ നടപ്പാക്കിയ സ്പോണ്‍സർഷിപ്പ് കരാറുകൾ, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ നൽകിയത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ പരിശോധിക്കുമെന്നും വിമതപക്ഷം പുറത്തിറക്കിയ കത്തിൽ പറയുന്നു.
മൂന്ന് കോടി രൂപ വാർഷിക ശന്പളത്തിൽ ഒളിന്പിക് അസോസിയേഷൻ സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ട രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കില്ലെന്ന് വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെയുള്ള 12 അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 26ന് ചേർന്ന ഭരണസമിതി യോഗത്തിൽ നിയമനവുമായി ബന്ധപ്പെട്ട വിഷയം ഉഷ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, സിഇഒ നിയമനത്തിന് വീണ്ടും അപേക്ഷ ക്ഷണിക്കണമെന്നും പുതിയ നിയമനം നടത്തണമെന്നും വിമതർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഉഷ തയാറായില്ല. യോഗം അലസിപ്പിരിഞ്ഞതോടെ വിമതർ ആക്ടിംഗ് സിഇഒയായി ചൗബയെ നിയമിക്കുകയായിരുന്നു.