ന്യൂയോർക്ക്: 2025ലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സൊഹ്റാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം. പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ പ്രകാരം മംദാനിക്ക് എതിരാളികളെക്കാൾ ഇരട്ട അക്കത്തിന്‍റെ ലീഡും പകുതിയിലധികം വോട്ടർമാരുടെ പിന്തുണയുമുണ്ട്.

33 വയസുകാരനായ ഡെമോക്രാറ്റ് നേതാവ് കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ച് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോമോയും നിലവിലെ മേയർ എറിക് ആഡംസും ഇപ്പോൾ സ്വതന്ത്ര സ്ഥാനാർഥകളായാണ് മത്സരിക്കുന്നത്.

സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസ് ജൂലൈ 16 മുതൽ 24 വരെ നടത്തിയ സർവേയിൽ, വോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ മംദാനിക്കാണ്. 22 ശതമാനം പിന്തുണയോടെ കോമോ രണ്ടാമതും 13 ശതമാനവുമായി ഗാർഡിയൻ ഏഞ്ചൽസ് സ്ഥാപകൻ കർട്ടിസ് സ്ലിവ മൂന്നാമതുമാണ്.


മേയർ ആഡംസിന് ഏഴ് ശതമാനം പിന്തുണ മാത്രമുള്ളപ്പോൾ, മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ജിം വാൾഡന് ഒരു ശതമാനം പേരുടെ പിന്തുണയുണ്ട്. ആറ് ശതമാനം വോട്ടർമാരുടെ കാര്യത്തിൽ ഇപ്പോഴും അനശ്ചിതത്വമാണ്.

കോമോ ഇല്ലാത്ത സാഹചര്യത്തിൽ മംദാനിയുടെ പിന്തുണ 55 ശതമാനമായും, ആഡംസ് ഇല്ലാത്ത സാഹചര്യത്തിൽ 51 ശതമാനമായും ഉയരുന്നു. നേർക്കുനേർ മത്സരങ്ങളിൽ പോലും മംദാനിക്ക് വ്യക്തമായ മുൻ തൂക്കമുണ്ട്: കോമോയ്ക്കെതിരെ 52 ശതമാനവും ആഡംസിനെതിരെ 59 ശതമാനവും പിന്തുണയുണ്ട്.

നവംബർ നാലിന് നടക്കാനിരിക്കുന്ന 2025 മേയർ തെരഞ്ഞെടുപ്പിനായുള്ള ഏറ്റവും സമഗ്രമായ പൊതു സർവേയാണിത്. അഞ്ച് ബറോകളിലായി 1,453 രജിസ്റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ പിഴവ് നിരക്ക് 2.9 ശതമാനമാണ്.