വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ(76) അന്തരിച്ചു. 1968ലെ മെക്സിക്കോ ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാന്പ്യനുമായിരുന്നു.

1973ലാണ് ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടുന്നത്. 1994ൽ 45-ാം വയസിൽ വീണ്ടും ചാമ്പ്യനായി. ലോക ചാമ്പ്യനായ ഏറ്റവും പ്രായം കൂടിയ താരമായിരുന്നു.

ബോക്സിംഗ് റിംഗിൽ "ബിഗ് ജോര്‍ജ്' എന്നറിയപ്പെട്ട ഫോര്‍മാന്‍ ഹെവിവെയ്റ്റ് കരിയറിലെ 81 മത്സരങ്ങളില്‍ 76 എണ്ണത്തിലും ജയം നേടിയിട്ടുണ്ട്. തുടർച്ചയായി 37 മത്സരങ്ങളിൽ അദ്ദേഹം വിജയക്കൊടി പാറിച്ചിട്ടുണ്ട്.


ജോര്‍ജിന്‍റെ പ്രഫഷണല്‍ കരിയറിലെ ആദ്യതോല്‍വി 1974ല്‍ മുഹമ്മദ് അലിക്കെതിരേയായിരുന്നു. ബോക്സിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

1949 ജനുവരി 10ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1997ൽ ഫോർമാൻ ബോക്സിംഗ് റിംഗിനോട് വിടപറഞ്ഞു.