കൊയ്ത്തിന് ആരംഭംകുറിച്ചിട്ടും മരുന്നുതളി തീരുന്നില്ല
Sunday, September 29, 2024 1:43 AM IST
നെന്മാറ: വാരിപ്പൂവിന് പുറമേ ചാഴിയും, മുഞ്ഞയും നെൽപ്പാടത്തുനിന്ന് വിട്ടൊഴിയുന്നില്ല. ഒന്നാംവിള നടീൽ വൈകിയ നെൽപ്പാടങ്ങളിലാണ് ചാഴിയും മുഞ്ഞയും പടർന്നു പിടിക്കുന്നത്. അടിപ്പെരണ്ട, കോഴിക്കാട്, അകമ്പാടം, ചാത്തമംഗലം, പുതുച്ചി തുടങ്ങിയ പാടശേഖരങ്ങളിലാണ് മരുന്നുതളി തുടരുന്നത്.

നെല്ല് വിളഞ്ഞു തുടങ്ങിയെങ്കിലും ഒപ്പം കതിരു നിരക്കാത്ത നെൽചെടികളിലാണ് ചാഴി തിങ്ങിനിറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും എത്തിയ മഴ നേരിയ തോതിൽ ഉണ്ടായിരുന്ന മുഞ്ഞ വ്യാപിക്കാൻ ഇടയായി. ഇവ രണ്ടിനും പ്രതിരോധമായി മരുന്നുതളിക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു.


നെല്ലോലകൾ ഉരസി മരുന്നു തളിക്കുന്നവരുടെ കൈകാലുകൾ മുറിയുന്നതും നെൽചെടി ഉയരത്തിൽ എത്തിയതിനാൽ കടയിൽ എത്തുന്ന രീതിയിൽ മുഞ്ഞക്ക് മരുന്നു തളിക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്. മുഞ്ഞ രോഗം രൂക്ഷമായ പ്രദേശങ്ങളിൽ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് നെൽചെടികൾ വകഞ്ഞു ചെരിച്ചിട്ടതിനുശേഷമാണ് ചില പാടശേഖരങ്ങളിൽ മരുന്നു തളിക്കുന്നത്. കതിര് വന്ന നെൽചെടികളിൽ മരുന്നുതളിക്കാൻ ഇറങ്ങുന്നവർ ചവിട്ടുന്നത് മൂലവും വിളനാശം നേരിടുന്നു.