പാലയൂർ: മഹാരാഷ്ട്രയിലെ ഗ്വാളിയർ നിന്നുള്ള 41 അംഗതീർഥാടകർ പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെത്തി പ്രാർഥന നടത്തി. തുടർന്ന് മാർ തോമാശ്ലീഹായുടെ പാലയൂർ പ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങൾ സന്ദർശിച്ചു. ബ്ലാങ്ങാട് ബീച്ചും ഗുരുവായൂർ ആനക്കോട്ടയും സന്ദർശിച്ച സംഘത്തിന് വിശ്വാസത്തിന്‍റെ ഈറ്റില്ലവും കടൽ തിരമാലകളും ആനക്കൂട്ടങ്ങളും പുതിയ അനുഭവമായെന്ന് പറഞ്ഞു.

ഗ്വാളിയറിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരാണ് സംഘത്തിലെ അധികം പേരും. കേരളത്തിൽ ആദ്യമായി എത്തിയ സംഘത്തിന് എല്ലാം കൗതുകമായിരുന്നു. ഗ്വാളിയർ രൂപത ബിഷപ് ഡോ. ജോസഫ് തൈക്കാട്ടിലിന്‍റെ നേതൃത്തിൽ എത്തിയവരെ മലയാളി വൈദികനായ ഫാ. ജോൺസൻ, മഹാരാഷ്ട ക്കാരായ ഫാ. ആകാശ്, ഫാ. സനു എന്നിവർ നയിച്ചു.

പാലയൂർ തീർഥകേന്ദ്രത്തിൽ എത്തിയവരെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്‍റ്് പാണേങ്ങാടാൻ, ട്രസ്റ്റിമാർ തുടങ്ങിയവർചേർന്ന് സ്വീകരിച്ചു. മാർതോമാശ്ലീഹാ വിശ്വാസപ്രഖ്യാപനം നടത്തിയ പാലയൂർ കുരിശടിയിലെ കൽവിളക്കിൽ ബിഷപ്പിന്‍റെ നേതൃത്വത്തിൽ തിരിതെളിച്ചു.