കുന്നംകുളം: മാസത്തിലൊരിക്കൽ ട്രഷറിയിൽ എത്തുന്ന റിട്ടയേഡ് ഉദ്യോഗസ്ഥർക്ക് സുഹൃത്തുക്കളുമായി ഒത്തുകൂടാനുള്ള ഒരു സൗഹൃദകേന്ദ്രം കൂടിയാണ് ട്രഷറി. അതുകൊണ്ടുതന്നെ അവർക്കുവേണ്ട പരിഗണന കൊടുത്ത് ഒന്നാം നിലയിൽത്തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ ട്രഷറികൾ രൂപകല്പന ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുന്നംകുളം സബ്ട്രഷറി കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ടൗണ്‍ഹാളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജംഗ്ഷൻ വികസനവും റോഡ് നിര്‍മാണങ്ങളും സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളുടെ നിർമാണവുമെല്ലാം സർക്കാർ മാറുമ്പോൾ മാറ്റംവരുത്തേണ്ട കാര്യങ്ങൾ അല്ല. എന്നാല്‍ പലപ്പോഴും അതിന് പൂർണത ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോൾ കേരളത്തിൽ വികസനത്തുടര്‍ച്ചയുള്ളതുകൊണ്ട് ഇവയെല്ലാം പൂര്‍ണതയോടെ ജനങ്ങള്‍ക്കു സമര്‍പ്പിക്കാനാവുന്നുണ്ടെന്നും ജനപങ്കാളിത്തമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും ബാലഗോപാല്‍ പറഞ്ഞു. എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യാതിഥിയായി.

കുന്നംകുളം മുനിസിപ്പാലിറ്റി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊവ്വന്നൂർ, ചൂണ്ടൽ, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, കടങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും കുന്നംകുളം സബ് ട്രഷറിയുടെ അധികാരപരിധിയിൽ വരുന്നുണ്ട്. കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണത്തിന്‍റെ ഭാഗമായി നിലവില്‍ സബ് ട്രഷറി ഓഫീസ് ഗുരുവായൂര്‍ റോഡിലെ വാടകക്കെട്ടിടത്തിലാണ് താത്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്.

മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടർ ഐ. ബിന്ദു റിപ്പോർട്ട് അവധരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആൻസി വില്യംസ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഐ. രാജേന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.