84.95 കിലോമീറ്റർ സൗരോർജവേലിക്ക് അനുമതി
Saturday, June 29, 2024 1:10 AM IST
തൃശൂർ: കാർഷികമേഖലയിലെ മനുഷ്യ- വന്യജീവിസംഘർഷം ഒഴിവാക്കാൻ തൃശൂർ ജില്ലയിൽ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ 84.95 കിലോമീറ്റർ സൗരോർജവേലി സ്ഥാപിക്കാൻ അനുമതി. വന്യമൃഗശല്യത്തിനു പരിഹാരം കാണുന്നതിനു കൃഷിവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിപ്രകാരം പ്രോജക്ട് ഫണ്ട് അനുവദിച്ചത്. കൃഷി-വനം വകുപ്പുകളുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസിയാണ് പദ്ധതി നടപ്പാക്കുക. ജനപ്രതിനിധികളും ഗ്രാമപഞ്ചായത്തുതലത്തിൽ ഗുണഭോക്താക്കളും രൂപീകരിക്കുന്ന ഗുണഭോക്തൃ കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടവും മെയിന്‍റനൻസും നിർവഹിക്കുന്നത്.

ഫണ്ട് കൈമാറുന്നതിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ജില്ലാ കൃഷി ഓഫീസറും കരാർ വയ്ക്കുന്നതിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസിന്‍റെ അധ്യക്ഷതയിൽ ജില്ലാതല കമ്മിറ്റിയോഗം ചേർന്ന് പ്രാരംഭനടപടികൾക്കു തുടക്കമായി. യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍റെ കീഴിൽ വരുന്ന കോടശേരി, പരിയാരം പഞ്ചായത്തുകളിലും, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷന്‍റെ കീഴിലെ അതിരപ്പിള്ളി പഞ്ചായത്തിലും തൃശൂർ ഫോറസ്റ്റ് ഡിവിഷന്‍റെ കീഴിലുള്ള ദേശമംഗലം, എരുമപ്പെട്ടി, വരവൂർ, തെക്കുംകര, മുള്ളൂർക്കര, പഴയന്നൂർ, ചേലക്കര, മാടക്കത്തറ പഞ്ചായത്തുകളിലും വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലും വനാതിർത്തി പങ്കിടുന്ന കൃഷിസ്ഥലങ്ങളിൽ സൗരോർജവേലി സ്ഥാപിക്കുകയാണ് പദ്ധതി.

തൃശൂർ ഫോറസ്റ്റ് ഡിവിഷനിൽ 59.7 കിലോമീറ്റർ സൗരോർജവേലി സ്ഥാപിക്കാൻ 1.49 കോടിയും ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ 17 കിലോമീറ്റർ സൗരോർജവേലി സ്ഥാപിക്കുന്നതിനു 47.01 ലക്ഷം രൂപയും വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ 8.2 കിലോമീറ്റർ സൗരോർജവേലിക്കു 23.37 ലക്ഷം രൂപ തൃശൂർ ജില്ലയ്ക്ക് അനുവദിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

മരോട്ടിച്ചാലിൽ വീണ്ടും കാട്ടാനയിറങ്ങി

പുത്തൂർ: മരോട്ടിച്ചാലിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ചുള്ളിക്കാവിലാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. മംഗലത്ത് വേലായുധൻ നായരുടെ കൃഷിയിടത്തിലെ മുപ്പതോളം നേന്ത്രവാഴകളും രണ്ട് തെങ്ങും കവുങ്ങും കാട്ടാന ചവിട്ടി ഒടിച്ചിട്ടു.

കാട്ടാനശല്യം തടയാൻ സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്കു കടന്നത്. കഴിഞ്ഞ ദിവസം ചീരക്കുണ്ട് ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി കള്ളിപ്പറമ്പിൽ നൂറോളം നേന്ത്രവാഴകൾ നശിപ്പിച്ചിരുന്നു.