മേയർ നീറോ ചക്രവർത്തിയെപ്പോലെ; സമരത്തിനിറങ്ങുമെന്നു വ്യാപാരികൾ
Saturday, June 29, 2024 1:10 AM IST
തൃശൂർ: കോർപറേഷന്‍റെ പിഴവുകളെത്തുടർന്ന് സോണൽ ഓഫീസുകളിൽ ലൈസൻസ് പുതുക്കാ നായി കെട്ടിക്കിടക്കുന്നത് 1500ൽ കൂടുതൽ അപേക്ഷകളെന്നു വ്യാപാരികൾ. കോർപറേഷൻ പരിധിയിൽ മാത്രമുള്ള 15,000 വ്യാപാരികളെ നികുതി, രജിസ്ട്രേഷൻ പ്രതിസന്ധി നേരിട്ടുബാധിക്കുന്പോൾ റഷ്യൻ ടൂറിനുപോയ മേയർ നീറോ ചക്രവർത്തിയെപ്പോലെയാണു പെരുമാറുന്നത്. ലൈസൻസ് പുതുക്കാൻ കെട്ടിടനികുതി നിർബന്ധമാക്കരുതെന്നു വ്യക്തമാക്കി 26നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും വ്യാപാരികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

30 വരെയാണ് ലൈസൻസ് പുതുക്കാനുള്ള സമയം. അതു കഴിഞ്ഞാൽ 500 രൂപ ലൈസൻസ് ഫീസുള്ള വ്യാപാരി 3,000 രൂപ അടയ്ക്കണം. പിന്നീടുള്ള ഓരോ 15 ദിവസത്തിനും തുക വർധിക്കും. ഓരോ സോണൽ ഓഫീസുകളിലും മുന്നൂറിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഉദ്യോഗസ്ഥരുടെ പിഴവുകൊണ്ടാണു കെ- സ്മാർട്ടിൽ തെറ്റുകൾ സംഭവിക്കുന്നത്. അമിതപലിശയൊഴിവാക്കി നികുതിയടയ്ക്കാൻ ആറുമാസം സമയം വേണമെന്നു സർക്കാരിനോട് ആവശ്യപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. ഉത്തരവ് വന്നതായി അറിയില്ല. ചാലക്കുടി, ചാവക്കാട് നഗരസഭകളിൽ നികുതികൾ നേരിട്ടു പുതുക്കിനൽകുന്നുണ്ട്.

2016 മുതൽ മുൻകാലപ്രാബല്യത്തിലാണു വസ്തുനികുതി വാങ്ങുന്നത്. 2023 വരെ അടച്ചവർക്കും നികുതി കുടിശികയാണു കാണിക്കുന്നത്. 2016ൽ നോട്ടുനിരോധനം, 2017ൽ ജിഎസ് ടി, 2018-19ൽ മഹാപ്രളയം, പിന്നീടു കോവിഡ് മഹാമാരി എന്നീ കാലത്തെ നികുതിയാണു മര്യാദയില്ലാതെ ഓരോ അർധവർഷത്തെയും പിഴയും പിഴപ്പലിശയും അടക്കം ഈടാക്കുന്നത്. അടിമുടി തകർന്ന വ്യാപാരമേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടിയെടുക്കാതെ സർക്കാർലൈസൻസോ നികുതിയോ അടയ്ക്കാത്ത വഴിയോരകച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്.

ഇതിനുപുറമേയാണു ഹരിതകർമസേനയെ നിരത്തിലിറക്കി വ്യാപാരികൾക്ക് അധികഭാരം ചുമത്തുന്നത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങുകയാണ്. ഭരണം നിലനിർത്താനുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സംഘമായി കോർപറേഷൻ ഭരണസമിതി മാറി. പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും വ്യാപാരികൾ മുന്നറിയിപ്പു നൽകി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ നിയോജകമണ്ഡലം ചെയർമാൻ ജോഷി മാത്യു തേറാട്ടിൽ, ജില്ലാ സെക്രട്ടറിമാരായ വി.ടി. ജോർജ്, സിജോ ചിറക്കേക്കാരൻ, നിയോജകമണ്ഡലം ജനറൽ കണ്‍വീനർ എ.ആർ. രഘു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെ ടുത്തു.

കെട്ടിടനികുതി: സമയം നീട്ടിനല്കണമെന്നു
മുഖ്യമന്ത്രിക്കു കത്ത്

തൃശൂർ: കോർപറേഷനിലെ കെട്ടിടനികുതി യഥാസമയം വാങ്ങാത്തതിലെ പിഴയും പലിശയും ഒഴിവാക്കണമെന്നും വ്യാപാരലൈസൻസ് പുതുക്കാൻ സമയം നീട്ടിനൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് കത്തു നൽകി.

കോർപറേഷന്‍റെ കെടുകാര്യസ്ഥതയിൽ, ചെയ്യാത്ത കുറ്റത്തിനു നികുതിദായകർ പിഴയും പലിശയും അടയ്ക്കേണ്ടിവരികയാണ്.

ജനങ്ങൾക്കും വ്യാപാരികൾക്കുമുളള ബുദ്ധിമുട്ടിനു പരിഹാരമുണ്ടാക്കണമെന്നു കത്തിൽ ആവശ്യപ്പെട്ടു.