കോതമംഗലം: നാടിന്‍റെ സമഗ്ര വളർച്ചയ്ക്കും പൊതുഗതാഗത വികസനത്തിനും തുരങ്കം വയ്ക്കുന്ന വനംവകുപ്പിന്‍റെയും കപട പരിസ്ഥിതി വാദികളുടെയും ജനദ്രോഹനിലപാട് തുടർന്നാൽ വനം വകുപ്പിന്‍റെ വാഹനങ്ങൾ റോഡിൽ തടയേണ്ടി വരുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി മുന്നറിയിപ്പു നൽകി. ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ റോഡു വികസനം തടസപ്പെടാൻ ഇടയാക്കിയ ആസൂത്രിത ഗൂഢാലോചന ഇനിയും അനുവദിക്കാനാവില്ല.

നിരന്തരമായി ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്ന നേര്യമംഗലം-വാളറ മേഖലയിൽ റോഡ് വികസിപ്പിക്കേണ്ടതില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാടെങ്കിൽ ആ റോഡിലൂടെ വനം വകുപ്പിന്‍റെ വാഹനങ്ങൾ ഓടിക്കേണ്ടതുണ്ടോയെന്ന് പൊതുജനം തീരുമാനിക്കും. ആഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ള വനം വകുപ്പിന്‍റെ നിരവധി വാഹനങ്ങൾ ദിനംപ്രതി ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.

റോഡ് ആവശ്യമില്ലാത്തവർ കാട്ടിലൂടെ നടന്നു പോയാൽ മതിയെന്ന് നിലപാടെടുക്കേണ്ടി വരും. സമാന ചിന്താഗതിയുള്ള സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കർമപദ്ധതികൾ ആസൂത്രണം ചെയ്ത് വനംവകുപ്പിന്‍റെ ജനദ്രോഹ നടപടികളെ ചെറുക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

വനത്തിന് സമീപത്തെ റോഡുകളുടെ വികസനം, വന്യമൃഗ ശല്യം, പട്ടയ പ്രശ്നങ്ങൾ എന്നിവയിലെല്ലാം ജനവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനദ്രോഹ നിലപാട് സ്വീകരിക്കുന്പോൾ ഭരണ നേതൃത്വവും ജനപ്രതിനിധികളും എന്തെടുക്കുകയാണെന്ന് അറിയാൻ ജനത്തിന് താത്പര്യമുണ്ട്.

ഉത്തരവാദിത്വപ്പെട്ട ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ അറിഞ്ഞു കൊണ്ടാണ് വനംവകുപ്പുകാർ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നു വേണം കരുതാൻ. അങ്ങനെയല്ലെങ്കിൽ വനം വകുപ്പധികൃതരുടെ തെറ്റായ നിലപാടുകൾ തിരുത്തിക്കാനുള്ള ഇച്ഛാശക്തി ഭരണത്തിന് നേതൃത്വം നൽകുന്നവർ കാണിക്കണം. രാഷ്ട്രീയ രംഗത്തും പരിസ്ഥിതി പ്രവർത്തനരംഗത്തും പൊതുപ്രവർത്തന മേഖലയിലുമുള്ള ചിലർ ചേർന്നുള്ള ഉപജാപക സംഘത്തിന്‍റെ പ്രവർത്തനങ്ങൾ പൊതുജനം തിരിച്ചറിയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രൂപത പ്രസിഡന്‍റ് സണ്ണി കടൂത്താഴെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ, രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, സി.എ. തോമസ്, അഡ്വ. യു.വി. ചാക്കോ, ബിന്ദു ജോസ്, മേരി ആന്‍റണി, ഷൈജു ഇഞ്ചയ്ക്കൽ, ജിജി പുളിക്കൽ, ആന്‍റണി പുല്ലൻ, ജോർജ് മങ്ങാട്ട്, അബി കാഞ്ഞിരപ്പാറ, ജോണ്‍ മുണ്ടൻകാവിൽ, ജോയ്സ് മേരി ആന്‍റണി, ബേബിച്ചൻ നിധീരിക്കൽ, ബെന്നി തോമസ്, ജോർജ് കുര്യാക്കോസ്, ജിനു ആന്‍റണി, ജോണി ജേക്കബ്, കെ.എം. ജോസഫ്, ഇ.ആർ. പൈലി, വി.ജെ. റോജോ, സനിൽ പി. ജോസ്, അമിത ജോണി, ജോസ് കുര്യൻ, റോയി മാത്യു, അഞ്ജു ജോസ് എന്നിവർ പ്രസംഗിച്ചു.