"തുണ' ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയില്‍
Friday, September 30, 2022 10:32 PM IST
കാഞ്ഞിരപ്പള്ളി: അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന "തുണ' കാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം ഇന്നു കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.
രാവിലെ 10ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ നോഡല്‍ ഓഫീസര്‍ പി.എസ്. ഷിനോ എന്നിവര്‍ പങ്കെടുക്കും.
66 കുടുംബങ്ങൾ പട്ടികയിൽ
ഭക്ഷണം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ കണ്ടെത്തിയ 66 കുടുംബങ്ങളെയും വ്യക്തികളെയും അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും മൈക്രോ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്.
കാമ്പയിന്‍റെ ഭാഗമായി അതിദരിദ്രര്‍ക്ക് ആവശ്യമായ അടിസ്ഥാനരേഖകള്‍ ലഭിക്കുന്നതിനായി റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം, അക്ഷയ മുതലായ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ ക്യാമ്പും ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന ഏഴ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അതിദരിദ്രരെ ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള വാഹനവും ക്രമീകരിച്ചിട്ടുണ്ട്.
അടിസ്ഥാനരേഖകളും
സുരക്ഷാ പെന്‍ഷനും
കാമ്പയിനിലൂടെ അതിദരിദ്രര്‍ക്ക് ആവശ്യമുള്ള അടിസ്ഥാനരേഖകളും അര്‍ഹതയുള്ളവര്‍ക്ക് സുരക്ഷാ പെന്‍ഷനും ലഭിക്കുന്നതിനുള്ള സാഹചര്യം ലഭ്യമാക്കും.
ബ്ലോക്ക് പഞ്ചായത്തിലെ അതിദരിദ്രരെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി "പുനര്‍ജനി' പദ്ധതിക്ക് രൂപം നല്‍കി ആവശ്യമായ തുക 2022-23 വര്‍ഷത്തില്‍ വകയിരുത്തും.
പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക് വീല്‍ചെയര്‍, ശ്രവണസഹായി, സ്വയംതൊഴില്‍ സംരംഭം, വീട് അറ്റകുറ്റപ്പണിക്കുള്ള പഞ്ചായത്ത് വിഹിതം, ഭൂമി, വീടിനുള്ള പഞ്ചായത്ത് വിഹിതം, തൊഴില്‍ പരിശീലനം, മെഡിക്കല്‍ ക്യാമ്പ്, വിവിധ ഡിപ്പാർട്ടുമെന്‍റുകൾ വഴിയുള്ള സേവനങ്ങള്‍ എന്നിവ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കും. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവുമായി കൈകോര്‍ക്കും.
അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സംസ്ഥാനത്ത് മാതൃകയാകുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, മെംബര്‍ പി.കെ. പ്രദീപ്, ജോയിന്‍റ് ബിഡിഒ ടി.ഇ. സിയാദ്, എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ (വനിതാ ക്ഷേമം) ബിലാല്‍ കെ. റാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.