വോട്ടിംഗ് യന്ത്രം മുതല്‍ തീപ്പെട്ടി വരെ കരുതല്‍
Thursday, April 25, 2024 6:42 AM IST
കോട്ടയം: പോളിംഗ് ബൂത്തിലേക്ക് ഉദ്യോഗസ്ഥരെത്തുന്നത് നൂറോളം സാധന സാമഗ്രികളുമായിട്ടാണ്. വോട്ടിംഗ് യന്ത്രം മുതല്‍ തീപ്പെട്ടിവരെ നീളുന്ന സംവിധാനം വേണം ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍.

വിരലില്‍ അടയാളപ്പെടുത്താനുള്ള മഷി, വൈദ്യുതി പോയാല്‍ തെളിക്കാന്‍ മെഴുകുതിരി, കുറിപ്പെഴുതാന്‍ പെന്‍സില്‍, പേന എന്നിങ്ങനെ നീളുന്നു സാധനങ്ങള്‍.

പലതരത്തിലുള്ള 55 ഫോമുകളാണ് പ്രിസൈഡിംഗ് ഓഫീസര്‍ കരുതേണ്ടത്. നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ബുക്ക്‌ലെറ്റ്, ഫോമുകളും രേഖകളും അയയ്ക്കുന്നതിനായി വെള്ള, മഞ്ഞ നിറങ്ങളിലുള്ള 32 കവറുകളും സംഘത്തിന്‍റെ കൈയിലുണ്ടാകും.

ഉദ്യോഗസ്ഥര്‍ക്കുള്ള ടാഗ്, ബൂത്ത് ഒരുക്കുന്നതിനും മറയ്ക്കുന്നതിനുമുള്ള ഹാര്‍ഡ് ബോര്‍ഡ്, റബര്‍ സ്റ്റാമ്പ്, സ്റ്റാമ്പ് പാഡ്, സൂചനാ ബോര്‍ഡുകള്‍, പേപ്പര്‍, ഉരുക്കുപശ, ബ്ലേഡ്, മൊട്ടുസൂചി, നൂല്‍, കാര്‍ബണ്‍ പേപ്പര്‍, വേസ്റ്റ് തുണി, നീളമുള്ള സൂചി, റബര്‍ ബാന്‍ഡ് തുടങ്ങി 30 സ്റ്റേഷനറി സാധനങ്ങളും. വോട്ടിംഗ് വൈകിയാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുള്ള ടോക്കണ്‍ വരെ കരുതലായുണ്ടാകും.

ബൂത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ എണ്ണം തിട്ടപ്പെടുത്തിവേണം വിതരണ കേന്ദ്രത്തില്‍നിന്ന് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെടാന്‍.

ഇടതുവിരലില്‍ നാളെ തെളിയും, ആ കറുത്ത പൊട്ട്

കോട്ടയം: വോട്ട് ചെയ്തവരുടെ വിരലില്‍ പുരട്ടാന്‍ ജില്ലയില്‍ ഉപയോഗിക്കുന്നത് 3458 കുപ്പി മഷി. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മാത്രം 2394 കുപ്പി മഷി ഉപയോഗിക്കും.

ഒരു ബൂത്തിലേക്ക് രണ്ടു കുപ്പി മഷി കരുതും. വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയാനാണ് മാഞ്ഞുപോകാത്ത മഷി വിരലില്‍ പുരട്ടുന്നത്. 40 സെക്കന്‍ഡിനുള്ളില്‍ ഉണങ്ങിത്തീരുന്ന ഈ മഷി ആഴ്ചകളോളം മായാതെ നില്‍ക്കും. കര്‍ണാടക സര്‍ക്കാരിന്‍റെ മൈസൂരുവിലുള്ള മൈസൂരു പെയിന്‍റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഷി എത്തിച്ചിരിക്കുന്നത്. ഒരു കുപ്പിയില്‍ 10 മില്ലി മഷിയാണുണ്ടാവുക.

700 വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടാന്‍ ഇത് ധാരാളം. ഇടതുകൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഈ മഷി നിര്‍മിക്കാനുളള അനുവാദം മൈസൂരു പെയിന്‍റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്കു മാത്രമാണുള്ളത്.

1962ലെ തെരഞ്ഞടുപ്പു മുതലാണ് വോട്ട് ചെയ്തവരുടെ കൈവിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയത്. വിദേശരാജ്യങ്ങളിലെ വോട്ടിംഗ് ആവശ്യങ്ങള്‍ക്കും മൈസുരു കമ്പനി മഷി കയറ്റുമതി ചെയ്യുന്നുണ്ട്.