ആറ്റിൽ പോള നിറഞ്ഞു കോട്ടയം-ആലപ്പുഴ സർവീസ് പൂർണമായി നിലച്ചു
Friday, April 26, 2024 7:07 AM IST
കോട്ടയം: ആറ്റിൽ പോള നിറഞ്ഞതോടെ കോട്ടയം- ആലപ്പുഴ സർവീസ് പൂർണമായി നിർത്തിവച്ചു. കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് നടത്തിയ അഞ്ചു സർവീസുകളാണു നിർത്തിയത്. കാഞ്ഞിരം മുതൽ വെട്ടിക്കാട്ട് വരെ പോളശല്യം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ 20 യാത്രക്കാരുമായി ആലപ്പുഴയിൽനിന്ന് വന്ന ബോട്ട് വെട്ടിക്കാട്ട് ഭാഗത്ത് രാത്രി മുഴുവൻ പോളയിൽ കുടുങ്ങിയിരുന്നു.

ഫയർഫോഴ്സെത്തിയാണു ബോട്ട് രക്ഷപ്പെടുത്തിയത്. ഇതേ തുടർന്ന് ബോട്ട് സർവീസ് പകൽ മാത്രമായി രണ്ടു സർവീസുകളാണു നടത്തിയിരുന്നത്. പോള പ്രൊപ്പല്ലറിൽ ഉടക്കി ബോട്ടിനു തകരാർ ഉണ്ടാകുനതും വെല്ലുവിളി ഉയർത്തുന്നുണ്ട്. യാത്ര ദുർഘടമായതിനാലാണു സർവീസുകൾ പൂർണമായും നിർത്തിവച്ചത്.

ഇറിഗേഷൻ വകുപ്പാണ് പോള നീക്കം ചെയ്യേണ്ടത്. തിരുവാർപ്പ് പഞ്ചായത്ത് അധികൃതരും അനകൂല നടപടികൾ സ്വീകരിക്കുന്നില്ല. സർവീസുകൾ നിർത്തിവച്ചതോടെ മത്സ്യത്തൊഴിലാളികളെയും കർഷകരെയും സാരമായി ബാധിച്ചു, യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.

കൊടൂരാറിന്‍റെ കൈവഴികളിലും പോളശല്യം രൂക്ഷം

ചിങ്ങവനം: കൊടൂരാറ്റിലും കൈവഴികളിലും പോളശല്യം രൂക്ഷമായി. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വേലിയേറ്റത്തിൽ തള്ളിക്കയറിയ പോളയും പായലും ഇറങ്ങിപ്പോകാതെ വന്നതോടെ ആറ്റിൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

ഇതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർക്ക് ജലഗതാഗതവും മറ്റിടങ്ങളിൽ മത്സ്യ ബന്ധനവും തടസപ്പെട്ടു. ബണ്ട് പൂർണമായും തുറക്കാതെ വന്നതോടെ ഉപ്പ് വെള്ളത്തിന്‍റെ തള്ളൽ കുറഞ്ഞത് പായൽ നശിച്ചുപോകാനുള്ള സാധ്യതയും ഇല്ലാതായെന്ന് നാട്ടുകാർ പറയുന്നു.

കൊടൂരാറിന്‍റെ കിഴക്കൻ പ്രദേശങ്ങളിലും കൈവഴികളിലും കെട്ടിക്കിടക്കുന്ന പോള കാലവർഷമെത്തുന്നതോടെ പാടങ്ങളിലേക്ക് കയറുന്നത് നെൽകർഷകർക്കും ഭീഷണിയാണ്. പാടങ്ങളിൽ തിങ്ങിക്കയറുന്ന പോള ഇറങ്ങിപ്പോകാൻ സാധ്യത ഇല്ലാത്തതിനാൽ അടുത്ത കൃഷിക്കായി ഇരട്ടിത്തുക മുടക്കേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്.