തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ പൂർണമായി തുറക്കാത്തതിൽ പ്രതിഷേധം
Friday, April 26, 2024 7:07 AM IST
കുമരകം: തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ പൂർണമായി തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മാർച്ച് 15-ന് തുറക്കേണ്ട ഷട്ടർ ഏപ്രിൽ 12 - നാണ് തുറന്നു തുടങ്ങിയത്. എന്നാൽ 29 ഷട്ടറുകൾ തുറന്നപ്പാേൾ കൊയ്ത്ത് പൂർത്തിയാകാത്തതിന്‍റെയും ഓരു മുട്ട് നിർമിക്കാത്തതിന്‍റെയും പേരിൽ ബാക്കി ഷട്ടറുകൾ ഉടൻ തുറക്കേണ്ടതില്ല എന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിട്ടു. പിന്നീട് കേവലം ആറ് ഷട്ടറുകൾ മാത്രമാണ് തുറക്കാൻ അനുമതി നൽകിയത്. ഇപ്പോൾ 35 ഷട്ടറുകൾ മാത്രമാണ് തുറന്നു കിടക്കുന്നത്.

ഷട്ടറുകൾ പൂർണമായി തുറക്കാത്തതിൽ ഏറെ ദുരിതമനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. കായലിൽ മീൻ സുലഭമാണെങ്കിലും വല നീട്ടി മീൻ പിടിക്കാനാകുന്നില്ലെന്നാണ് പരാതി. നീട്ടുവല ഒഴുകിപ്പോകുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. 94 ഷട്ടറുകൾക്കടിയിലൂടെ ഒഴുകേണ്ട ജലം ഇപ്പോൾ 35 ഷട്ടറുകൾക്കടിയിലൂടെ ഒഴുകുന്നതാണ് മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ആരോപണം.

നാമമാത്രമായ ഷട്ടർ തുറക്കൽ കൊണ്ട് അപ്പർ കുട്ടനാടിന് വേണ്ട പ്രയോജനം ലഭിച്ചിട്ടില്ല. കുട്ടനാടൻ ജലാശയങ്ങളിൽ കാര്യമായ താോതിൽ ഉപ്പുവെള്ളം കയറുകയോ പോളയും മറ്റ് ജല സസ്യങ്ങൾ നശിക്കുകയോ ചെയ്തിട്ടില്ല. ആകെ ലാഭം ഈ വർഷം കുടിവെള്ള വിതരണത്തിനായി ഓരുമുട്ടിടേണ്ടതായി വരികയില്ലയെന്നതു മാത്രമാണ്.

തെരഞ്ഞെടുപ്പു കഴിഞ്ഞാലേ ഉദ്യോഗസ്ഥർ ബാക്കി ബണ്ട് ഷട്ടറുകൾ തുറക്കുന്ന കാര്യം പരിഗണക്കൂ.