കടലിരമ്പമായി കോട്ടയത്ത് കൊട്ടിക്കലാശം
Wednesday, April 24, 2024 10:56 PM IST
കോട്ടയം: തിരുനക്കര ചുറ്റുവട്ടത്തില്‍ മൂന്നു മുന്നണികളും ആളാരവങ്ങളുമായി സംഗമിച്ചു. ഇടിമുഴക്കം പോലെ മുദ്രാവാക്യങ്ങളും വാദ്യമേളങ്ങളും പ്രകമ്പനം സൃഷ്ടിച്ച സായാഹ്നത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണോത്സവത്തിന് കൊടിയിറങ്ങി. അനുയായികളും ആരാധകരും ആവേശത്തിരയിളക്കംപോലെ സ്ഥാനാര്‍ഥികളായ ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്), തോമസ് ചാഴികാടന്‍ (എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ) എന്നിവരെ വരവേറ്റു.

കോട്ടയം നടുമുറ്റത്ത് മൂന്നു മുന്നണികളും പോലീസ് വരച്ചടയാളപ്പെടുത്തിയ അകലത്തിനപ്പുറമിപ്പുറം നിലയുറപ്പിച്ച് രണ്ടു മണിക്കൂറിലേറെ വോട്ടുത്സവം മഹാപൂരംപോലെ കൊണ്ടാടി. കൈയില്‍ വര്‍ണക്കൊടികളും തലയില്‍ അടയാളത്തൊപ്പിയുമായി വനിതകള്‍ ഉള്‍പ്പെടെ പാട്ടുമേളത്തിനൊപ്പം നൃത്തം ചവിട്ടിയതോടെ കോട്ടയത്ത് കടലിരമ്പല്‍ പ്രതീതിയായി.

ആള്‍ബലത്തിലും ആവേശത്തിലും ഒന്നിനൊന്നു മികച്ചതായിരുന്നു വര്‍ണജാലം തീര്‍ത്ത മുന്നണികളുടെ നഗരപ്രദക്ഷിണം. നിറഭേദങ്ങളോടെ ആറേഴു പാര്‍ട്ടികളുടെ കൊടികളും ചിഹ്നം പതിച്ച വര്‍ണക്കുടകളും അലങ്കാരവുമൊക്കെയായി കലാശക്കൊട്ട് കാഴ്ചയിലും വിസ്മയം പകര്‍ന്നു. സ്ഥാനാര്‍ഥികള്‍ തുറന്ന ജീപ്പില്‍ നഗരം ചുറ്റി അവസാനവട്ടം വോട്ട് അഭ്യര്‍ഥിച്ചശേഷമാണ് തിരുനക്കരയിലെ റോഡ് ഷോ സംഗമത്തില്‍ ആവേശം പകര്‍ന്നത്.

കോട്ടയം, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളുടെ നഗരപരിധികളിലുടനീളം ഇന്നലെ ചെറുതും വലുതുമായ റോഡ് ഷോകളും വാഹനറാലികളും ഡിജെ പാര്‍ട്ടികളും അരങ്ങേറി.