വനവാസികള്‍ക്ക് പുന്നപ്പുഴ കടക്കാന്‍ പുതിയ ചങ്ങാടം നിര്‍മിച്ചു
Friday, July 5, 2024 5:19 AM IST
എടക്കര: വനവാസികള്‍ക്ക് പുന്നപ്പുഴ കടന്ന് പുറംലോകവുമായി ബന്ധപ്പെടാന്‍ പുതിയ ചങ്ങാടം നിര്‍മിച്ചു. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടം തകര്‍ന്നതോടെയാണ് വിഎസ്എസിന്‍റെയും പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെയും വനവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പുതിയത് നിര്‍മിച്ചത്.

വഴിക്കടവ് പഞ്ചായത്തിലെ വനവാസികളായ പുഞ്ചക്കൊല്ലി, അളയ്ക്കല്‍ എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഏക ആശ്രയമായിരുന്ന മുളനിര്‍മിത ചങ്ങാടം കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിലാണ് തകര്‍ന്നത്.

ഇതോടെ പുന്നപ്പുഴക്ക് അക്കരെ ഒറ്റപ്പെട്ടുകഴിയുകയായിരുന്നു രണ്ടിടങ്ങളിലെയും കുടുംബങ്ങള്‍. 2018 ലെ പ്രളയത്തില്‍ പുഴക്ക് കുറുകെ പുഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന കമ്പിപ്പാലം തകര്‍ന്ന ശേഷം പിന്നീട് മുളകൊണ്ടുള്ള ചങ്ങാടമായിരുന്നു വനവാസികളുടെ ഏക ആശ്രയം. മലവെള്ളപ്പാച്ചിലില്‍ ചങ്ങാടം തകരുന്ന സമയത്ത് സ്ത്രീകളും കുട്ടികളുമടക്കം പുഴ കടക്കുകയായിരുന്നു. തലനാരിയ്ക്കാണിവര്‍ രക്ഷപ്പെട്ടത്.

മഴ കനത്താല്‍ ചങ്ങാടത്തിലൂടെ പുഴ കടക്കുന്നത് അതിസാഹസികമാണ്. സ്ത്രീകളും കുട്ടികളും രോഗബാധിതരുമൊക്കെ ചങ്ങാടത്തിലൂടെ യാത്രചെയ്യുന്നത് ഏറെ അപകടകരമായ സാഹചര്യത്തിലാണ്. ജനവാസ കേന്ദ്രമായ ആനമറിയില്‍നിന്ന് നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് പുഞ്ചക്കൊല്ലി.

ഇവിടെനിന്ന് 13 കിലോമീറ്റര്‍ ഉള്‍ക്കാട്ടിലാണ് അളക്കല്‍. രണ്ടിടങ്ങളിലുമായി ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ട 108 കുടുംബങ്ങളുണ്ട്. അളക്കലിലെ കുടുംബങ്ങള്‍ പോക്കുവരവ് നടത്തുന്നത് പുഞ്ചക്കൊല്ലി പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ മണ്‍പാതയിലൂടെയാണ്. ജീപ്പുകള്‍ മാത്രമേ ഇതിലൂടെ കടന്നുപോവുകയുള്ളൂ.

കനത്ത മഴയില്‍ മിക്കയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡ് അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം അളക്കലിലെ കുടുംബങ്ങളുടെ യാത്ര വഴിമുട്ടിയിരിക്കുകയാണ്. തകര്‍ന്ന കമ്പിപ്പാലത്തിന് പകരം വാഹനം കടന്നുപോകാവുന്ന പാലം നിര്‍മിക്കണമെന്ന ആവശ്യം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. പാലത്തിന്‍റെ എസ്റ്റിമേറ്റ് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല.

വനം ഉദ്യോഗസ്ഥന്‍ സന്തോഷ്, നാട്ടുകാരായ ഈന്തന്‍കുഴിയന്‍ മുഹമ്മദലി, ജയന്‍, വനവാസികളായ രമേശന്‍, സുഭാഷ്, ഉണ്ണി, കോട്ട ചാത്തന്‍, ശബരീഷന്‍, മാതന്‍ എന്നിവരാണ് ചങ്ങാട നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.