അമ്പിട്ടാംപൊട്ടി പാലം പദ്ധതി പ്രദേശത്ത് അവസാനഘട്ട പരിശോധന
Thursday, July 4, 2024 5:22 AM IST
എടക്കര: സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ പോത്തുകല്‍ പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി പാലത്തിന്‍റെ പദ്ധതി പ്രദേശം പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധന നടത്തി. പാലം നിര്‍മാണത്തിന് സാങ്കേതികാനുമതി നല്‍കുന്നതിനായുള്ള പരിശോധനകളാണ് ഇന്നലെ നടന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സിആര്‍ഐഎഫ് )നു കീഴില്‍ വരുന്ന സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 12.50 കോടി രൂപ ചെലവഴിച്ച് അമ്പിട്ടാംപൊട്ടി ശാന്തിഗ്രാം പാലം പുനര്‍നിര്‍മിക്കുന്നത്. പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് മറ്റു തടസങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്നതിനായുള്ള പരിശോധനയാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.

പാലത്തിന്‍റെ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ നേരത്തെ തയാറയിരുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുള്‍ അസീസ്, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷമീര്‍, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ഇല്‍സാഫ്, ഓവര്‍സിയര്‍ അദ്വൈത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മരായ എം.എ. തോമസ്, തങ്ക കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലപരിശോധന നടത്തി.

പാലം നിര്‍മാണത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്ന സ്ഥലത്തെ വൈദ്യുതി പോസ്റ്റുകള്‍, മരങ്ങള്‍ ഉള്‍പ്പെടെയുള്ള തടസങ്ങള്‍ നീക്കുന്നതിന് ആവശ്യമായ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.

2019 ലെ പ്രളയത്തിലാണ് ചാലിയാര്‍ പുഴയ്ക്ക് കുറുകെ അമ്പിട്ടാംപൊട്ടി കടവിലുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയത്. പുതിയതയി നിര്‍മിക്കുന്ന പാലത്തിന് 113 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമാണുണ്ടാകുക. അപ്രോച്ച് റോഡ് അമ്പിട്ടാംപൊട്ടി ഭാഗത്ത് 50 മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ വീതിയിലും നിര്‍മിക്കും. ശാന്തിഗ്രാം ഭാഗത്ത് 20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലുമായിരിക്കും അപ്രോച്ച് റോഡ് പണിയുക.