നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് കെ.ആര്‍. ഭാസ്കരപിള്ള വാഹനം നൽകി
Wednesday, July 3, 2024 5:11 AM IST
നിലമ്പൂര്‍: ഓടിത്തളര്‍ന്ന് ഓട്ടം നിര്‍ത്തിയ ജില്ലാ ആശുപത്രിയുടെ വാഹനത്തിന് പകരം ഒരു വാഹനം ലഭിക്കുന്നു. പാലേമാട് ശ്രീവിവേകാനന്ദ പഠനകേന്ദ്രം ഫൗണ്ടേഷന്‍റെ അമരക്കാരന്‍ കെ.ആര്‍. ഭാസ്കര പിള്ളയാണ് പുതിയ വാഹനം നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമര്‍പ്പിക്കുന്നത്.

ജില്ലാ ആശുപത്രിയുടെ നിലവിലുണ്ടായിരുന്ന വാഹനം 15 വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയപ്പോള്‍ പകരം വാഹനം ലഭിക്കാതെ ദുരിതത്തിലായിരുന്നു ആശുപത്രി അധികൃതര്‍.

കുത്തിവയ്പിന് പോകാനും രക്തബാങ്കുമായി ബന്ധപ്പെട്ട ഓട്ടങ്ങള്‍ക്കും ആശുപത്രിയുടെ മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം വാടകക്ക് വാഹനം വിളിച്ചാണ് ഇതുവരെ ഓടിയിരുന്നത്. ഈ ദുരിതം കണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള അധികൃതര്‍ കെ.ആര്‍. ഭാസ്കരപിള്ളയെ സന്ദര്‍ശിച്ചു വാഹനം നല്‍കുന്നതുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭാസ്കരപിള്ള പുതിയ വാഹനം വാങ്ങി നല്‍കാന്‍ സന്നദ്ധനാവുകയായിരുന്നു.

ഏകദേശം 11.5 ലക്ഷത്തോളം രൂപ വില വരുന്ന മഹീന്ദ്ര കമ്പനിയുടെ പുതിയ ബൊലേറൊ ജീപ്പാണ് ഇതിന് വേണ്ടി ഭാസ്കരപിള്ള ജില്ലാ ആശുപത്രിക്ക് വേണ്ടി വാങ്ങിയത്. ഈ വാഹനം ഇനി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലേക്ക് രജിസ്ട്രേഷന്‍ മാറ്റി നല്‍കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.

പുതിയ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഡിഎംഒയുടെ പേര്‍ക്ക് മാറ്റി വാഹനം ആശുപത്രിക്ക് പൂര്‍ണമായും നല്‍കുമെന്ന് കെ.ആര്‍. ഭാസ്കരപിള്ള പറഞ്ഞു. കമ്പനിയില്‍ നിന്ന് വാഹനം ഏറ്റുവാങ്ങുന്ന വേളയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡോ. കെ.കെ. പ്രവീണ, മഹീന്ദ്ര കമ്പനി പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു.