കലോത്സവം കൊടിയിറങ്ങി: മലപ്പുറം ഉപജില്ല ജേതാക്കൾ
Saturday, December 3, 2022 12:40 AM IST
തിരൂർ: അഞ്ചുനാൾ തുഞ്ചന്‍റെ മണ്ണിൽ അരങ്ങേറിയ കലാവിസ്മയങ്ങൾക്ക് തിരശീല വീണു. കലയുടെ അഴകുവിടർത്തിയ 33-ാമത് മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം തിരൂരിന്‍റെ കലാചരിത്രത്തിലെ പൊൻതൂവലായി. 16 വേദികളിലായി നടന്ന കൗമാര കലോത്സവത്തിൽ 17 ഉപജില്ലകൾ മാറ്റുരച്ചു. മലപ്പുറം ഉപജില്ല 793 പോയിന്‍റ് നേടി ഓവറോൾ ചാന്പ്യൻമാരായി. മങ്കട - 782, കൊണ്ടോട്ടി - 767 പോയിന്‍റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്കൂൾതല കിരീടം മേലാറ്റൂർ ആർഎംഎച്ച്എസിനാണ്. 230 പോയിന്‍റ് നേടിയാണ് മേലാറ്റൂർ ഒന്നാമതെത്തിയത്. മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ്

226 പോയിന്‍റുമായി രണ്ടും പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ് 218 പോയിന്‍റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

യുപി വിഭാഗം കലോത്സവത്തിൽ 154 പോയിന്‍റ് നേടി കുറ്റിപ്പുറം ഉപജില്ല ഒന്നാമതെത്തി. മറ്റു കലോത്സവങ്ങളിൽ ഹൈസ്കൂൾ കൊണ്ടോട്ടി 321, ഹയർസെക്കൻഡറി മങ്കട 363, യുപി സംസ്കൃതം വണ്ടൂർ 90, ഹൈസ്കൂൾ സംസ്കൃതം പരപ്പനങ്ങാടി 93, യുപി അറബിക്് കിഴിശേരി 65, ഹൈസ്കൂൾ അറബിക്് കൊണ്ടോട്ടി 93 ഉപജില്ലകൾ മുന്നിലെത്തി.സമാപന സമ്മേളനം കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങളിൽ വിജയികളാവുക എന്നതിനേക്കാൾ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നതാണ് വിദ്യാർഥി ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നു അദ്ദേഹം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി വി.അബ്ദുറഹിമാൻ, കുറുക്കോളി മൊയ്തീൻ എംഎൽഎ തുടങ്ങിയവർ നിർവഹിച്ചു. എംഎൽഎ അധ്യക്ഷനായിരുന്നു.

ഓർമകളിൽ നിന്നു മായാതെ തിരൂർ കലോത്സവം

തിരൂർ: താരതമ്യേന പരാതികൾക്കിടയില്ലാതെ ജില്ലാ കലോത്സവം നടത്താനായതിന്‍റെ സന്തോഷത്തിലാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറും തിരൂർ സ്വദേശിയുമായ കെ.പി.രമേഷ്കുമാർ. കലാ,സാംസ്കാരിക പരിപാടികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തിരൂരുകാർ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിലും കലോത്സവത്തെ നെഞ്ചോടു ചേർത്തെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

വെയിലും മഴയും മാറി മാറി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും മേളയിലെ ജനപങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മേളയുടെ ദൃശ്യങ്ങൾ പകർത്തുന്നതോടൊപ്പം അച്ചടക്കം ഉറപ്പാക്കുന്ന ചുമതലയും കുട്ടികൾ തന്നെ കൃത്യമായി നിറവേറ്റി. ഏതൊരു കാര്യവും കുട്ടികളെ ഏൽപ്പിച്ചാൽ അവരത് കൃത്യമായി നിറവേറ്റുമെന്നതിന് മികച്ച ഉദാഹരണമാണ് തിരൂരിലെ ജില്ലാ കലോത്സവമെന്നും ഡിഡി പറഞ്ഞു.

ജാഗ്രത
പാലിച്ചു
പോലീസ്

തിരൂർ: ജില്ലാ കലോത്സവത്തിന്‍റെ സമാപന ദിനമായ ഇന്നലെ പോലീസിന്‍റെ കൃത്യമായ ഇടപെടൽ സംഘർഷ സാധ്യതകൾ ഒഴിവാക്കി. നൃത്തവേദികളിലെല്ലം ഇന്നലെ വൻജനപ്രവാഹമായിരുന്നു.

തിരൂർ ബോയ്സ് സ്കൂളിലെ പ്രധാന വേദികളിലായിരുന്നു തിരക്കേറെ. സ്കൂൾ ഗ്രൗണ്ടിൽ വിവിധ സ്കൂളുകൾ തമ്മിലുള്ള തുടരെയുള്ള വാക്കേറ്റങ്ങൾ പോലീസിന് തലവേദനയായി. എന്നാൽ പോലീസിന്‍റെ കൃത്യസമയത്തെ ഇടപെടൽ സംഘർഷ സാധ്യതകൾ ഒഴിവാക്കി.

തിരൂർ എസ്ഐ വി.ജിഷിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സദാസമയം ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നിലയുറപ്പിച്ചിരുന്നു. കലോത്സവ നഗരിക്കടുത്ത എസ്എസ്എം പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പോലീസ് സുരക്ഷാ മുൻകരുതലെടുത്തിരുന്നു. കലോത്സവത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പോളി തെരഞ്ഞെടുപ്പും വിജയാഹ്ലാദ പ്രകടനവും. ഇവിടെങ്ങളിലെല്ലാം പോലീസ് സന്നാഹത്തെ നേരത്തെ വിന്യസിച്ചിരുന്നു. മുൻവർഷങ്ങളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളിലെയും മേളകളിലെയും പതിവു രീതി തെറ്റിച്ചാണ് സംഘർഷങ്ങളില്ലാതെ കലാമാമാങ്കത്തിന് തിരശീല വീണത്. മേളയ്ക്ക് സമാധാന പരിസമാപ്തിയുണ്ടാക്കാനായത് പോലീസിന് പൊൻതൂവലാണ്.