നിലമ്പൂർ കാടുകൾ കത്തിയമരുന്നു; മഹസർ പോലും തയാറാകാതെ വനം വകുപ്പ്
Friday, April 26, 2024 6:19 AM IST
നിലന്പൂർ: നിലമ്പൂരിലെ പ്രധാന വനമേഖലകളിലെല്ലാം കാട്ടുതീ പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കടുത്ത വേനൽ മുന്നിൽ കണ്ട് വനം വകുപ്പ് മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതാണ് ഇത്രയും വലിയ തോതിൽകാടുകൾ കത്തിനശിക്കാൻ കാരണം.

ജൈവസമ്പത്തുകളുടെ കലവറയായ പന്തീരായിരം ഉൾവനത്തിൽ ഇക്കുറി കാട്ടുതീ പടർന്നത് 20 ലേറെ സ്ഥലങ്ങളിൽ. അഗ്നി രക്ഷാ സേനക്ക് കടന്ന് ചെല്ലാൻ കഴിയാത്ത സ്ഥലമാണിത്. അകമ്പാടം വനം സ്റ്റേഷനിലെ വനപാലകർ കഴിഞ്ഞ രണ്ടാഴ്ച്ചയായി തീ അണക്കുന്ന തിരക്കിലാണ്.12000 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന പന്തിരായിരം വനമേഖലയിലെ പുൽമേടുകൾ ഉൾപ്പെടെ കാട്ടുതീ നക്കി തുടച്ചു കഴിഞ്ഞു.

നിലവിൽ പന്തീരായിരം വനത്തിൽ വെറ്റില ക്കൊല്ലി കോളനിക്ക് മുകൾ ഭാഗത്ത് നിന്നും കത്തി തുടങ്ങിയ കാട്ടുതീ കിലോമീറ്ററുകൾ അകലെയുള്ള പാലക്കയം കോളനിക്ക് സമീപം വരെ എത്തി കഴിഞ്ഞു. മൂവായിരം വനമേഖലയിലും കാട്ടുതീ ഹെക്ടർ കണക്കിന് വനമേഖലയാണ് കത്തി നശിച്ചത്.

തീ തടയാൻ നിയമിച്ച ഫയർ വാച്ചർമാർക്ക് രണ്ടു മാസമായിട്ടും ശബളവും നൽകിയിട്ടില്ല, ഓരോ വനമേഖലയും കത്തിനശിക്കുമ്പോൾ കൃത്യമായ നഷ്ടം കണക്കാക്കണം എന്നാൽ വനം വകുപ്പ് ഇക്കുറി വലിയ അലംഭാവമാണ് കാണിക്കുന്നത്.

10 വർഷത്തിനിടയിലെ ഏറ്റവും വലിയ നാശ നഷ്ട്ടമാണ് കാട്ടുതീ വനമേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത് വനത്തെ സംരക്ഷിക്കേണ്ട വനം വകുപ്പ് കാട്ടുതീയിൽ കാട് കത്തിനശിക്കുമ്പോൾ കാഴ്ച്ച കാരായി മാറിക്കഴിഞ്ഞു കാട്ടുതീ ശക്തമായതോടെ വന്യമൃഗങ്ങൾ ഉൾപ്പെടെ പ്രാണരക്ഷാർഥം പുഴകളുടെ തീരങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും എത്തി കൊണ്ടിരിക്കുകയാണ്.