പരസ്യ പ്രചാരണത്തിന് ഇന്നു കൊടിയിറങ്ങും
Wednesday, April 24, 2024 5:41 AM IST
നിലമ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിനു ഇന്നു കൊടിയിറങ്ങും. കഴിഞ്ഞ നാളുകള്‍ നാടിനെ ഇളക്കിമറിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് സ്ഥാനാര്‍ഥികളും നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും കാഴ്ചവച്ചത്. ഇന്നു കൊട്ടിക്കലാശമാണ്. നാളെ നിശബ്ദ പ്രചാരണവും മറ്റന്നാള്‍ വോട്ടെടുപ്പും നടക്കും.

നിലമ്പൂരിനെ ചെങ്കടലാക്കി ആനിരാജയുടെ റോഡ്ഷോ ഇന്നലെ നടന്നു. രാവിലെ എട്ടിന് ജില്ലാ അതിര്‍ത്തിയായ വഴിക്കടവില്‍ നിന്നു ആരംഭിച്ച റോഡ് ഷോ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലൂടെ തിരുവമ്പാടി മണ്ഡലത്തില്‍ സമാപിച്ചു. ആനിരാജ, നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍,

സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി. സുനീര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷൊറോണ റോയി എന്നിവര്‍ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിവാദ്യം ചെയ്ത് മുന്നോട്ട് നീങ്ങിയപ്പോള്‍ ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പതാകകളുമായി പിന്നില്‍ അണിനിരന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ ശക്തി തെളിയിക്കുന്നതായി റോഡ്ഷോ മാറി.

വഴിക്കടവ് മുതല്‍ വടപുറം വരെയുള്ള ഭാഗങ്ങളിലൂടെ റോഡ്ഷോ കടന്നുവന്നപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.എ. വിറ്റാജ്, എന്‍സിപിഎസ് നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് പരുന്തന്‍ നൗഷാദ്, ആര്‍ജെഡി നേതാവ് രാജ്മോഹന്‍, സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷന്‍,

ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. റീന, സിപിഐ മണ്ഡലം സെക്രട്ടറി എം.എ. മുജീബ് റഹ്മാന്‍, ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി അംഗം പറാട്ടി കുഞ്ഞാന്‍ തുടങ്ങിയവര്‍ റോഡ്ഷോക്ക് നേതൃത്വം നല്‍കി.