കാട്ടുപോത്തിനെ വേട്ടയാടി; ഇറച്ചി പിടിച്ചെടുത്ത് വനംവകുപ്പ്
Monday, April 22, 2024 5:32 AM IST
കാളികാവ്: കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി വില്‍പ്പന നടത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ വേവിച്ചതും വേവിക്കാത്തതുമായ 20 കിലോ മാംസം കണ്ടെടുത്തു. കരുവാരകുണ്ട് കേരള പാന്ത്രയിലെ ചെമ്മല സുബൈര്‍ എന്ന ബാപ്പുട്ടിയുടെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചെടുത്തത്.

ബാപ്പുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാംസം വില്‍പ്പന തുടങ്ങിയത്. ശനിയാഴ്ച രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുബൈറിന്‍റെ വീട്ടില്‍ പരിശോധന നടത്തി ഇറച്ചിയും ആയുധങ്ങളും പിടിച്ചെടുത്തത്.

പ്രഷര്‍ കുക്കര്‍, കത്തി, പാത്രങ്ങള്‍ അടക്കം എട്ടു കിലോയോളം വേവിച്ചതും 12 കിലോയോളം വേവിക്കാത്തതുമായ ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി റേഞ്ചര്‍ പി.എന്‍. സജീവന്‍ പറഞ്ഞു. വേട്ട സംഘത്തില്‍ ആറു പേര്‍ ഉണ്ടെന്നാണ് സൂചന.

ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വനപാലകര്‍ക്ക് ലഭിച്ചിട്ടുണ്ട്. വേട്ടയാടിയ കാട്ടുപോത്തിന് എത്ര തൂക്കമുണ്ടായിരുന്നെന്നും എത്ര പേര്‍ മാംസം വാങ്ങി ഉപയോഗിച്ചെന്നുമുള്ള വിവരം അന്വേഷിച്ചുവരികയാണ്. പ്രതികളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭ്യമാകൂ. കാട്ടുപോത്തിന്‍റെ ഇറച്ചി പണംകൊടുത്തു വാങ്ങിയവരും കേസിലെ പ്രതികളാകും.

പിടിച്ചെടുത്ത മാംസം മഞ്ചേരി വനംകോടതിയില്‍ ഹാജരാക്കും. കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ചര്‍ പി.എന്‍. സജീവന്‍, ബിഎഫ്ഒമാരായ എ.എന്‍. അഭിലാഷ്, വി.എ. വിനോദ്, ടി.സജീവന്‍, കെ.അശ്വതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫോറസ്റ്റ് റേഞ്ചര്‍ പി.രാജീവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.